ധാക്ക: ബംഗ്ലാദേശില്‍ കടത്തുബോട്ട് മുങ്ങി 100 പേരെ കാണാതായി. പദ്മ നദിയിലാണ് ബോട്ടുമുങ്ങിയത്. ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചാണ് ബോട്ടുമുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
എത്രപേരെ രക്ഷപെടുത്തിയെന്നോ, എത്രപേരെ കാണാതായെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തലസ്ഥാനമായ ധാക്കയില്‍നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള ദൗലത്ദിയ പട്ടൂരിയ ക്രോസിങ്ങിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഒരു ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് ബോട്ട് മുങ്ങിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ബോട്ടില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടില്ല. മൃതദേഹങ്ങള്‍ ഒന്നും തന്നെ അധികൃതര്‍ കണ്ടെത്തിയിട്ടുമില്ല. അനുവദനീയമായതിലും കൂടുതല്‍ പേരെ ബോട്ടില്‍ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി മുങ്ങല്‍ വിദഗ്ദ്ധരേയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
ബംഗ്ളാദേശില്‍ ബോട്ടപകടങ്ങള്‍ നിത്യസംഭവമാണ്. ആഗസ്റ്റില്‍ പദ്മ നദിക്ക് സമീപത്തെ തന്നെ ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍പെട്ട് നൂറു പേര് മരിച്ചിരുന്നു. 85 പേരെ കയറ്റാനുള്ള ബോട്ടില്‍ 200 പേരാണ് അന്നുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: