മുംബൈ: സിപിഐ നേതാവായ ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകികളെപ്പറ്റിയുള്ള സൂചനകളോ വിവരങ്ങളോ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം പാരിതോഷികം നല്‍കുമെന്ന് കോല്ഹാപ്പൂര് ഐ.ജി റിതേഷ് കുമാര്‍ പറഞ്ഞു. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാര്യ ഉമയ്ക്കൊപ്പം പ്രഭാത സവാരിക്ക് പോയി തിരിച്ചു വരുന്ന വഴി കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പന്‍സാരെയ്ക്കും ഭാര്യക്കും അജ്ഞാതരുടെ വെടിയേറ്റത്. പന്‍സാരെയുടെ കഴുത്തിലും കൈക്കുഴിയിലും വലതു കാലിലുമാണ് വെടിയേറ്റത്.
ബൈക്കിലെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന അദ്ദേഹം മുംബയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.
പന്‍സാരെയുടെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇടത് പാര്‍ട്ടികള്‍ ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍.സി.പി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവരും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതു വരെ ബന്ദ് സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്ന് റിതേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: