ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ ക്ഷേത്രത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ടുവയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പാക്കിസ്ഥാന് തെക്കന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ തിരക്കുള്ള ചമന്‍ നഗരത്തിലെ താജ് റോഡില്‍ പാര്‍ക്ക് ചെയ്ത മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
പരിക്കേറ്റ കുട്ടി പ്രാദേശിക ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് മരിച്ചിരുന്നു. ബോംബ് സ്ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സിന്ധ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ അധിവസിക്കുന്നത്. അമേരിക്കന്‍ സേന തെരച്ചില്‍ നടത്തിവരുന്ന പ്രധാനസ്ഥലങ്ങളില്‍ ഒന്നാണ് ചമന്‍ നഗരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: