ലണ്ടന്‍: എച്ച്എസ്ബിസി ചീഫ് എക്സിക്യൂട്ടീവ് സ്റ്റ്യുവര്‍ട്ട് ഗള്ളിവറിന് സ്വിസ്ബാങ്കില്‍ ലക്ഷക്കണക്കിന് ഡോളര്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ദ ഗാര്ഡിയന് പത്രം വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് ബാങ്കിങ് രാക്ഷസനെതിരെയുള്ള ഈ വെളിപ്പെടുത്തല്‍ മെയ് മാസത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍രാഷ്ട്രീയ കൊടുങ്കാറ്റായി മാറും.
സ്വിസ് സ്വകാര്യ ബാങ്കിലെ കളളപ്പണ നിക്ഷേപത്തിന്റെ ഒരു വാഹകനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്മാറുകയും വന്‍ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്ളിവര്‍ ബ്രിട്ടീഷാണെങ്കിലും ഹോങ്കോങിലാണ് താമസവും നിയമപരമായ നികുതി കാര്യങ്ങള്‍ ചെയ്യുന്നതും.
ആരോപണം സംബന്ധിച്ച് ബ്രിട്ടീഷ് സാമ്പത്തിക വിഭാഗവും സ്വിസ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആരോപണം സംബന്ധിച്ച് പ്രതികരിക്കാന്‍ എച്ച്എസ്ബിസി തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: