ആലപ്പുഴ: പിണറായി വിജയന്റെ പിന്‍ഗാമിയായി സിപിഎം സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് ചുമതലയേറ്റത് പിബിയുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന്. കോടിയേരി സെക്രട്ടറിയായേക്കുമെന്ന് നേരത്തെ മുതല്‍ തന്നെ മാധ്യമ പ്രചാരണമുണ്ടായിരുന്നെങ്കിലും കണ്ണൂര്‍ ലോബിക്ക് കൂടുതല്‍ താത്പര്യം ഇ. പി. ജയരാജനോടായിരുന്നു.
കേന്ദ്ര കമ്മറ്റിയംഗങ്ങള്‍ ആരെങ്കിലും സെക്രട്ടറിയാകട്ടെയെന്ന് പിണറായി വിജയന് ഇന്നലെ നിര്‍ദേശിച്ചത് ഇ.പി. ജയരാജനെ സെക്രട്ടറിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ പിബി അംഗം തന്നെ സെക്രട്ടറിയായാല്‍ മതിയെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു.
മറ്റൊരു പിബി അംഗം എം.എ. ബേബി ദേശീയ നേതൃത്വത്തിന്റെ ഭാഗമായതിനാല്‍ കോടിയേരിയുടെ വരവ് സുഗമമാക്കി. പിണറായി-വിഎസ് പോരാട്ടം ഏതാണ്ട് അന്തിമഘട്ടത്തിലായ സാഹചര്യത്തില്‍ പുതിയ അധികാര കേന്ദ്രം നേതൃതലത്തില്‍ വന്നത് പുതിയ പോരാട്ടമുഖത്തിന് തുടക്കം കുറിക്കാനാണ് സാദ്ധ്യത. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലെ പിബി ഇടപെടല്‍ ഇത് വ്യക്തമാക്കുന്നു.
88 അംഗ സംസ്ഥാന സമിതിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ട് 87 പേരെയാണ് തെരഞ്ഞെടുത്തത്. സ്ഥാപകനേതാവ് വി.എസ്. അച്യുതാനന്ദന്, പാലൊളി മുഹമ്മദുകുട്ടി, കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, ശിവദാസമേനോന് തുടങ്ങി എട്ടുപേരെ സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കി. പതിനഞ്ചുപേരെ പുതുതായി ഉള്‍പ്പെടുത്തി. സംസ്ഥാന സമ്മേളനത്തില്‍ അച്യുതാനന്ദനെ കൂടുതല്‍ അവഹേളിക്കുകയും കുറ്റവിചാരണ നടത്തുകയും ചെയ്ത പ്രമുഖരെയെല്ലാം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.
ഒരുകാലത്ത് വിഎസ് പക്ഷക്കാരനായി അറിയപ്പെടുകയും ഇത്തവണ സമ്മേളനത്തില്‍ വിഎസിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത എന്‍.എന്‍. കൃഷ്ണദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന സമിതിയില്‍ മടങ്ങിയെത്തി. വിഎസിന് കൊറിയന്‍ മോഡല്‍ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് എം. സ്വരാജ്, വിഎസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ശിവദാസ്, ടി.പി. വധക്കേസില്‍ പ്രതിയായിരുന്ന പി. മോഹനന് തുടങ്ങിയവരാണ് സംസ്ഥാന സമിതിയില്‍ പുതുതായി ഉള്‍പ്പെട്ടവര്‍.
പാലൊളി മുഹമ്മദുകുട്ടി, കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ് എന്നിവരെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളായി തീരുമാനിച്ചു. 175 പേരെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തത്. ഇ. കൃഷ്ണന് ചെയര്‍മാനായി കണ്ട്രോള് കമ്മീഷനെയും നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: