ഭരത്പൂര്‍: മദര്‍തെരേസയുടെ ദരിദ്രര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും ലക്ഷ്യമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു എന്‍ജിഒയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മദര്‍ തെരേസയുടെ സേവനം നന്നായേനെ. പക്ഷേ, അതിനു പിന്നില്‍ മതപരിവര്‍ത്തനമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി,” ഡോ. ഭാഗവത് പറഞ്ഞു. സേവനത്തിന്റെ പേരില്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അതു സേവനപ്രവര്‍ത്തനങ്ങളുടെ മൂല്യത്തേയും ഇല്ലാതാക്കുകയാണ്. എന്നാല്‍ ഇവിടെ (അപ്നാ ഘര്‍ പ്രവര്‍ത്തനം) നിരാലംബര്‍ക്കു വേണ്ടിയുള്ള സേവനമല്ലാതെ ഒരു ഉപാധിയോടെയും ഉള്ളതല്ല, അദ്ദേഹം പറഞ്ഞു.
നേരത്തേ ചടങ്ങില്‍ സംസാരിച്ച ബിഎസ്എഫ് മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രകാശ് മദര്‍തെരേസയുടെ പാവങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ മാത്രമായിരുന്നുവെന്ന് പറഞ്ഞു. സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനവും ഇതുതന്നെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്നു നടത്തിയ പ്രസംഗത്തിലാണ് സര്‍സംഘചാലക് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: