ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ സോപിയാന്‍ ജില്ലയില്‍ സൈന്യം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
സോപിയാനില്‍ നിന്ന് 52 കിലോമീറ്റര്‍ മാറി ഹെഫ് ഷെര്മലില് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്. മറ്റൊരു ഭീകരനായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: