ഭോപ്പാല്‍: പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടു മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവച്ചു. യാദവിനെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണു രാജി. യാദവിനോടു രാജിവയ്ക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയാണു രാം നരേഷിനോടു രാജിവയ്ക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടത്.
നരേഷ് യാദവിന്റെ മകന് ധൈലേഷ്, ധര്‍രാജ് യാദവ് എന്നിവര്‍ക്കെതിരേയും പ്രത്യേക അന്വേഷണസംഘം കേസു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡ്, സര്‍ക്കാര്‍ തസ്തികകളിലേക്കു നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടു കണ്ടെത്തിയതാണു കേസിനു കാരണം. കേസ് അന്വേഷണം നടത്തിയ പ്രത്യേക സംഘം ഡിസംബര്‍ 18നു മുന്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രിയായ ലക്ഷ്മികാന്ത് ശര്‍മയുള്‍പ്പെടെ 129 പേര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അഴിമതിയില്‍ തനിക്കെതിരേയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു. 3,58,490 റിക്രൂട്ട്മെന്റുകള്‍ നടത്തിയതില്‍ 228 എണ്ണത്തിലാണു ക്രമക്കേടു കണ്ടെത്തിയത്. 2011 ല്‍ ആണു യാദവ് ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: