കൊച്ചി: മന്ത്രിമാരായ കെ.എം. മാണിക്കും അനൂപ് ജേക്കബിനും എതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് ചെയര്മാന് ജോണി നെല്ലൂര്‍. ഇരുവരുടെയും ഭരണം മൂലം ജനങ്ങള്‍ വലഞ്ഞിരിക്കയാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ല് സംഭരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന 13 രൂപ 60 പൈസ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കൈയില്‍ പണമില്ലെങ്കില്‍ അത് തുറന്ന് പറയണം. കേന്ദ്രം നല്കുന്ന പണം മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. സംസ്ഥാനം സാമ്പത്തിക വിഷമത്തിലും ജനങ്ങളെ സഹായിക്കുന്നു എന്ന വിധത്തിലാണ് പ്രചാരണം. ഇത് ശുദ്ധ തട്ടിപ്പാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 5.40 രൂപ നല്കാന് സര്‍ക്കാര്‍ തയ്യാറാകണം.
റബ്ബര്‍ സംഭരണത്തിലും ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ല നടപടികളൊന്നും ഉണ്ടാകുന്നില്ല. ഭക്ഷ്യ സിവില്‍ സപ്ലൈയ്സ് മന്ത്രി എന്ത് പറഞ്ഞാലും ഉദ്യോഗസ്ഥര്‍ക്ക് പുല്ല് വിലയാണ്. മന്ത്രിയറിയാതെയാണ് പലതും നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് നാലു മുതല്‍ ഒമ്പതു ശതമാനം വരെ കമ്മീഷന് കിട്ടുന്ന സാധനങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പ് വാങ്ങുന്നത്. നെല്ല് സംഭരിക്കുന്നതിലൂടെ ഉണ്ടാക്കിയെടുക്കുന്ന നല്ല അരി സ്വകാര്യ കമ്പനികള്‍ വന്‍വിലക്ക് വില്‍ക്കുകയും നിറം ചേര്‍ത്ത മോശപ്പെട്ട അരി സിവില്‍ സപ്ലൈസ് കാര്‍ഡ് ഉടമകള്‍ക്കു നല്‍കുകയുമാണ് ചെയ്യുന്നത്. ഇത് പരിഹരിക്കപ്പെടണം. ഡയറക്ടര്‍ ബോര്‍ഡ് മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരണമായല്ല പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു.
മന്ത്രി ഒഴിവാക്കിയയാള്‍ വീണ്ടും നിയമോപദേശക യായെത്തി. സിവില്‍ സപ്ലൈസില്‍ ജോലിചെയ്യുന്ന പലര്‍ക്കും പ്രൊവിഡന്റ് ഫണ്ട് അടച്ച് കാണുന്നില്ലെന്നും ഈ തുക മാനേജര്‍മാരുടെ ഭാര്യമാരുടെ പേരിലാണ് അടച്ചിട്ടുള്ളതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. മാനന്തവാടിയിലും, കുറുമശ്ശേരിയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് നടപടിയെടുക്കന്‍ മന്ത്രി ആവശ്യപ്പെട്ടാലും മേലുദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. ഡയറക്ടര്‍ ബോര്‍ഡിനെ മുഖ്യമന്ത്രിയാണോ നിയന്ത്രിക്കുന്നത് എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. വര്‍ത്തമാനം പറഞ്ഞാല്‍ പോര നടപടിയാണ് ഉണ്ടാകേണ്ടതെന്ന് ജോണിനെല്ലൂര്‍ പറഞ്ഞു. ഈ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: