മനുഷ്യരാശിക്ക് മുഴുവന്‍ മാര്‍ഗ്ഗദീപമായി പ്രശോഭിക്കും വിധത്തില്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുവിന്‍. അവരെ മാനവ സേവനത്തിനായി സമര്‍പ്പിക്കുക.
ഏതുനിമിഷവും അന്ത്യനിമിഷമായി പരിണമിക്കാം. ഒരു ദീപനാളം കെടാറാകുന്നത് മുന്‍കൂട്ടി അറിയാന്‍ കഴിയും. എന്നാല്‍ ജീവനാളം ഏതുനേരമാണ് കെടാന്‍ പോകുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല.
ഇവിടെ നിങ്ങള്‍ സ്നേഹിതന്മാരുണ്ട്. ബന്ധുക്കളുണ്ട്. എല്ലാവരുമുണ്ട്. എന്നാല്‍ പരലോകത്ത് മറ്റാരുമില്ല. ഈശ്വരനെ മുറുകെ പിടിക്കുവിന്‍. പൂര്ണഹൃദയത്തോട് ഈശ്വരനെ പ്രേമിക്കുവിന്‍.
എന്റെ മക്കളേ, ഈശ്വരലാഭം അത്ര എളുപ്പത്തിലൊന്നും കിട്ടുന്നതല്ല. കോടാനുകോടി രൂപകൊടുത്താലും ഇൗശ്വരനെ വാങ്ങാന്‍ കിട്ടുകയില്ല. പരമതീവ്രമായ തപസ്സ് കൊണ്ടുപോലും അവിടുത്തെ പ്രാപിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ഭക്തിയും വിനയവും ശരണാഗതിയും ധര്‍മ്മാചരണവും വഴി ഈശ്വരനെ പ്രസാദിപ്പിക്കുവിന്. അവിടുത്തെ കൃപയ്ക്കായി കാത്തിരിക്കുവിന്‍. നിരന്തരം ശ്രമിക്കുക. നിശബ്ദവുമായി പ്രാര്‍ത്ഥിക്കുക. ക്ഷമാപൂര്‍വം കാത്തിരിക്കുക. ഇത്രയുമാണു നിങ്ങള്‍ ചെയ്യേണ്ടത്. ഫലം ഈശ്വരന് വിടുക. മുന്നോട്ടുപോകുവിന്‍. വഴിമദ്ധ്യേ പതറരുത്. ഈശ്വരനോട് ഏകീഭവിക്കുന്നതുവരെ ഈ ശ്രമം നിറുത്തിവയ്ക്കരുത്.
നിങ്ങളുടെ ലക്ഷ്യമായ സത്യവസ്തു നിങ്ങളില്‍ അഗാധമായി വര്‍ത്തിക്കുന്ന സ്വന്തം ആത്മാവ് തന്നെയാണ്. അത് എന്നും അവിടെത്തന്നെയുണ്ട്. മാര്‍ഗ്ഗത്തെക്കുറിച്ച് ശ്രദ്ധിച്ചാല്‍ മതി. സാന്മാര്ഗികശീലങ്ങള് മികവുറ്റതാക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. കര്ത്തവ്യനിഷ്ഠരാകുക. ധര്മ്മസാഫല്യത്തിനുവേണ്ടി നിസ്സംഗഭാവത്തെ കൂട്ടുപിടിച്ച് കഠിനമായി അദ്ധ്വാനിക്കുക. അച്ഛനമ്മമാരെന്ന നിലയില്‍ നിങ്ങളുടെ കടമകള്‍ വേണ്ടപോലെ നിറവേറ്റുക. ഭാവിതലമുറ നിങ്ങളുടെ അങ്കതലത്തിലും തൊട്ടിലിലും രൂപം പ്രാപിക്കുകയാണ്. മനുഷ്യരാശിക്ക് മുഴുവന്‍ മാര്‍ഗ്ഗദീപമായി പ്രശോഭിക്കും വിധത്തില്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുവിന്‍. അവരെ മാനവ സേവനത്തിനായി സമര്‍പ്പിക്കുക. ശാന്തിയുടേയും പരസ്പര വിശ്വാസത്തിന്റെയും ആത്മീയപ്രകാശം പൊഴിയുന്ന പ്രേമത്തിന്റെയും ജ്ഞാന പ്രകാശോജ്ജ്വലമായ ജീവിതത്തിന്റെയും ഒരു നവയുഗം ആനയിക്കപ്പെടത്തക്കവിധം നിങ്ങളുടെ ഗൃഹങ്ങളെ രൂപീകരിക്കണം.
തയ്യാറാക്കിയത്: ടി. ഭാസ്കരന് കാവുംഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: