ഹരിപ്പാട്: വി.എസ്. അച്യുതാനന്ദനെ സിപിഎം ഔദ്യോഗിക പക്ഷം അവഹേളിച്ച് പടിയിറക്കിയതില് മനംനൊന്ത പാര്‍ട്ടി പ്രവര്ത്തകന് ജീവനൊടുക്കി. കരുവാറ്റ തെക്ക് ചാണ്ടപ്പിള്ളയുടെ മകന് റിനു ചാണ്ടപ്പിള്ള(35)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് റിനുവിനെ ഉറക്കഗുളിക അമിതമായി കഴിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നലെ വൈകിട്ടോടെ മരിച്ചു.
കടുത്ത വിഎസ് പക്ഷക്കാരനായിരുന്ന റിനു നേരത്തെ ലോക്കല്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 23ന് വൈകിട്ട് റിനുവിന്റെ ഭാര്യ രമ്യ മക്കളുമൊത്ത് സ്വന്തംവീട്ടില്‍ പോയിരിക്കുകയായിരുന്നു. രാത്രി ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് ഇയാളെ ഉറക്കഗുളിക കഴിച്ചനിലയില്‍ കണ്ടത്. വിഎസ് സംസ്ഥാന സമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോയശേഷം റിനു മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മക്കള്‍: ഡൈന, സൈന, ലൈന. അമ്മ: പരേതയായ കുഞ്ഞുകുഞ്ഞമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: