കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഏതാനും നാളുകളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎം നടത്തുന്ന ആക്രമണം തുടരുന്നു. കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന എളന്തോട്ടത്തില്‍ മനോജിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച സേവാകേന്ദ്രം ഇന്നലെ പുലര്‍ച്ചെ ഒരു സംഘം സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. സേവാകേന്ദ്രത്തിനകത്ത് സൂക്ഷിച്ചിരുന്ന ദേശീയ പതാക അക്രമികള്‍ കത്തിച്ചു. ഏതാനും മാസം മുമ്പ് കതിരൂര്‍ നായനാര്‍ റോഡില്‍ ആരംഭിച്ച സേവാകേന്ദ്രമാണ് സിപിഎം സംഘം തകര്‍ത്തത്.
സേവാ കേന്ദ്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ എല്‍സിഡി ടിവി, കസേര, മേശ, ലൈറ്റുകള്‍ തുടങ്ങിയവ അടിച്ചു തകര്‍ക്കുകയും മേശയില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപ മോഷ്ടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊന്ന്യം നായനാര്‍ റോഡ്, നാലാംമൈല്‍, സ്രാമ്പി തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ ഹര്‍ത്താല്‍ ആചരിച്ചു. ജില്ലയില്‍ വ്യാപകമായി സിപിഎം നടത്തി വരുന്ന അക്രമങ്ങള്‍ തലശ്ശേരി മേഖലയിലേക്കും വ്യാപിപ്പിക്കാനുളള നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് സേവാകേന്ദ്രത്തിന് നേരെ നടന്ന അക്രമം നടത്തിയതെന്നാണ് സൂചന.
ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ ആര്‍എസ്എസ് കാര്യാലയം അടിച്ച് തകര്‍ത്തു. കോട്ടയിലെ ഉത്തമന്റെ നേതൃത്വത്തില്‍ അന്‍പതോളം സിപിഎം ക്രിമിനല്‍ സംഘമാണ് വട്ടോളിയിലെ വിവേകാനന്ദ സേവാകേന്ദ്രം അടിച്ച് തകര്‍ത്തത്. കാര്യലയം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കാര്യാലയത്തിലുള്ള സാധന സാമഗ്രികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. മേശയും കസേരയും ടിവിയും തല്ലിത്തകര്‍ത്തു.
നിരവധി പുസ്തകങ്ങളും നശിപ്പിച്ചു. ബോബെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വ്യാപകമായി പോലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍ പോലീസിനെ നോക്ക് കുത്തിയാക്കിയാണ് സിപിഎം സംഘം അക്രമം നടത്തിയത്. അക്രമം കണ്ടിട്ടും പോലീസ് കാഴ്ചക്കാരായി മാറി നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: