അനിഷ്ടമിഷ്ടം മിശ്രം ച ത്രിവിധം കര്‍മ്മണഃ ഫലംഭവത്യത്യാഗിനാം പ്രേത്യനതുസന്ന്യാസിനാം ക്വചിത് അനിഷ്ടം, ഇഷ്ടം, മിശ്രം ഇങ്ങനെ മൂന്നുതരത്തിലുള്ള കര്‍മ്മഫലം, കര്‍മ്മത്തെ ഉപേക്ഷിക്കാത്ത അജ്ഞന്മാര്‍ക്കു ദേഹനാശത്തിനുശേഷവും ഉണ്ടാകുന്നു. എന്നാല്‍ സന്യാസികള്‍ക്ക് ആ കര്‍മ്മഫലം ഉണ്ടാകുന്നില്ല.
പാപകര്‍മ്മത്തിന്റെ ഫലം നരകയാതന, തിര്യഗേ്യാനിപ്രാപ്തി മുതലായവയാണ്. അവ അനിഷ്ടഫലമെന്നു പറയപ്പെടുന്നു. പുണ്യഫലമായ ദേവശരീരലാഭം മുതലായത് ഇഷ്ടഫലമാണ്. മനുഷ്യനായിത്തീരുകയെന്നത് മിശ്രഫലമത്രേ. അജ്ഞന്മാരായ മനുഷ്യന് കാമ്യബുദ്ധിയോടുകൂടി ചെയ്യുന്ന പ്രവൃത്തിയുടെ ഫലമനുസരിച്ചു ശരീരപതാനന്തരം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ മനുഷ്യലോകത്തിലോ ജനിക്കേണ്ടിവരുമെന്നാണല്ലോ ഭഗവദഗീതയുടെ അഭിപ്രായം. എന്നാല്‍,
”ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മ്മാണി
ഭസ്മസാത്കുരുതേളര്ജ്ജുന”
എന്ന വാക്യത്തിലൂടെ ജീവബ്രഹ്മൈക്യജ്ഞാനംകൊണ്ട് സര്‍വ്വകര്‍മ്മഫലങ്ങളേയും നശിപ്പിച്ച് ബ്രഹ്മ പ്രാപ്തിരൂപമായ മോക്ഷം ദേഹപതനാനന്തരം സിദ്ധിക്കുമെന്നു ഗീത സിദ്ധാന്തിക്കുന്നുണ്ട്. പക്ഷേ, ആത്മജ്ഞാനംകൊണ്ടു സര്വ്വകര്മ്മപരിത്യാഗരൂപമായ സന്യാസം സ്വീകരിക്കുന്നതിന് എല്ലാവര്ക്കും സാദ്ധ്യമല്ല. ഉത്തമാധികാരികളായ അപൂര്‍വ്വം ചില തീവ്രജിജ്ഞാസുക്കള് മാത്രമാണതിനധികാരികള്. ദേഹാഭിമാനമുള്ളിടത്തോളംകാലം ഒരു വ്യക്തിക്ക് കര്‍മ്മങ്ങള്‍ നിശ്ശേഷം ഉപേക്ഷിക്കാന്‍ ശക്യമല്ല.
‘ന ഹി ദേഹഭൃതാ ശക്യം ത്യക്തും കര്മ്മണ്യശേഷതഃ’
എന്ന ഗീതാവാക്യം തന്നെ അതിനു പ്രമാണം.
അങ്ങനെയാണെങ്കില്‍ സാധാരണമനുഷ്യനെ എങ്ങനെയാണ് മോക്ഷസാമ്രാജ്യത്തിലെത്തിക്കുക എന്നൊരു ചോദ്യം വരും. എന്തെന്നാല്‍ ദേഹാഭിമാനമുള്ളിടത്തോളം കാലം കര്‍മ്മം ചെയ്യാതിരിക്കാന്‍ സാദ്ധ്യമല്ല. ആ നിലയില്‍നിന്നു നോക്കുമ്പോള്‍ സാധാരണമനുഷ്യനു ശ്രേയോലാഭം അസാദ്ധ്യമായിത്തീരുന്നു. ആ ഘട്ടത്തിലാണു ഭഗവാന് അരുളിച്ചെയ്യുന്നത്.
‘യസ്തു കര്‍മ്മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ’
എന്ന് കര്‍മ്മത്തെ ഉപേക്ഷിക്കുന്നതല്ല; കര്‍മ്മഫലത്തെ ഉപേക്ഷിക്കുന്നതാണ് ശരിയായ ത്യാഗം എന്നാല്ലോ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. ഭഗവാന്റെ ഈ ഉപദേശം ഏറ്റവും മഹത്വമേറിയതാണെങ്കിലും ഇതു പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധാരണമനുഷ്യന് സാദ്ധ്യമല്ല. ഈ ഘട്ടത്തിലാണ് ഈശ്വരപാദസേവനത്തിന്റെ മഹത്ത്വം വ്യക്തമാകുന്നത്. പരമഭക്തനായ ഒരു മനുഷ്യന് ഈശ്വരപ്രസാദത്തിനുവേണ്ടി മാത്രമാണു ജീവിക്കുന്നത്. തന്റെ സര്‍വ്വപ്രവൃത്തികളും അതിനുവേണ്ടി സമര്‍പ്പിക്കുന്നു.
സ്വര്‍ഗ്ഗമോ നരകമോ പോകട്ടെ, ബ്രഹ്മപ്രാപ്തിരൂപമായ മോക്ഷംപോലും അയാള്‍ക്കു കാമ്യമായി തോന്നുകയില്ല. ഈശ്വരപ്രേമിയായ ആ സുകൃതി, തന്റെ പ്രേമസര്വ്വസ്വമായ ഭഗവാനുവേണ്ടി പൂജയെന്ന നിലയില്‍ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അപ്പോര്‍ കര്‍മ്മഫലം ഒരുവിധത്തിലും അയാളെ സ്പര്‍ശിക്കുന്നില്ല. കാരണം, താന്‍ ഈശ്വരന്റെയാണെന്നും, തന്റെ സര്വ്വപ്രവൃത്തികള്ക്കും ശക്തി നല്‍കുന്നത് ഈശ്വരനാണെന്നും ദൃഢമായി വിശ്വസിക്കുന്ന ഭക്തന് കര്‍ത്തൃത്വബുദ്ധി നിശ്ശേഷം ഉപേക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ട് അയാളുടെ എല്ലാ പ്രവൃത്തിയും ഈശ്വരപ്രേമപൂര്വ്വകമാകയാല് ഈശ്വരന്റെ പാദസേവനമായി മാറുന്നു.െ
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: