272. തത്ത്വമസ്യാദിവാക്യാര്ത്ഥാ: – തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളുടെ അര്ത്ഥമായവള്. പ്രപഞ്ചരഹസ്യങ്ങള്‍ ആവിഷ്ക്കരിക്കുന്ന ഉപനിഷദ്വാക്യങ്ങളാണ് മഹാവാക്യങ്ങള്‍. പന്ത്രണ്ട് ഉപനിഷദ്വാക്യങ്ങളെ മഹാവാക്യങ്ങളെന്നു പറയാറുണ്ടെങ്കിലും സാധാരണയായി നാലു വാക്യങ്ങളെയാണ് മഹാവാക്യമെന്ന പദം കുറിക്കുന്നത്. 1. ബൃഹദാരണ്യകോപനിഷത്തിലുള്ള ”അഹം ബ്രഹ്മാസ്മി എന്ന വാക്യം. 2. ഛാന്ദോഗേ്യാപനിഷത്തിലുള്ള ”തത്ത്വമസി” എന്ന വാക്യം. 3. ഐതരേയോപനിഷത്തിലെ ”പ്രജ്ഞാനം ബ്രഹ്മ” എന്ന വാക്യം. 4. മാണ്ഡൂകേ്യാപനിഷത്തിലുള്ള ”അയം ആത്മാ ബ്രഹ്മ” എന്ന വാക്യം.
ജീവാത്മാവും പരമാത്മാവും പ്രപഞ്ചവും ജ്ഞാനവും ജ്ഞേയവും ജ്ഞാതാവും ബ്രഹ്മവും എല്ലാം ഒന്നാണെന്നും അവയുടെ ഐക്യമാണു മൂകാംബികാദേവി എന്നും ഈ നാലുവാക്യങ്ങളെയും ചേര്‍ത്തു വ്യാഖ്യാനിക്കാം. പന്ത്രണ്ടു മഹാവാക്യങ്ങളും ചേര്‍ത്തു വ്യാഖ്യാനിച്ചാലും ഈ തീരുമാനത്തില്‍ത്തന്നെ എത്തും.
മഹാവാക്യങ്ങളുടെ വിസ്തരിച്ചുള്ള അര്‍ത്ഥ ചര്‍ച്ച ഈ വ്യാഖ്യാനത്തില്‍ ഒതുങ്ങുകയില്ല.
273. ചിദേകരസരൂപിണി: – ചിത് എന്ന ഏകരസം രൂപമായവള്‍. ചിത് എന്നതിനെ വിശേഷജ്ഞാനം എന്നു വ്യാഖ്യാനിക്കാം. ഏകരസം എന്ന പ്രയോഗം അഭിന്നമായ സ്ഥിതിയെകുറിക്കുന്നു. വിഷയബന്ധമില്ലാത്ത ജ്ഞാനമാണു വിശേഷജ്ഞാനം. ചിത്തരൂപമായവള്, ധര്‍മ്മം മൂര്‍ത്തീഭവിച്ചവള്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.
274. അനന്താനന്ദരൂപാ: – അവസാനമില്ലാത്ത ആനന്ദം രൂപമായവള്‍. മനുഷ്യര്‍ സാധാരണയായി ആനന്ദമെന്നു കരുതുന്നത് ജ്ഞാനേന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന രൂപരസഗന്ധാദികളെയും ബന്ധപ്പെട്ട അനുഭൂതികളെയുമാണ്. ഇന്ദ്രിയവിഷയമായ ആനന്ദാനുഭൂതി അല്പനേരംമാത്രം നിലനില്‍ക്കുന്നതാണ്. ദേവീസ്മരണയില്‍ നിന്നുണ്ടാകുന്ന ആനന്ദം ശാശ്വതമാണ്. ശാശ്വതമായ ആനന്ദമാണു ദേവീസ്വരൂപം.
275. ആനന്ദപദരായിനീ: – ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദപദവി ഭക്തര്‍ക്കു നല്കുന്നവള്. തന്നെ പൂര്‍ണമായി ദേവീപാദങ്ങളില്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ദുഃഖവും ക്ലേശവുമില്ല. കേവലാനന്ദപദവിയാണ് പിന്നെയുണ്ടാകുന്നത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: