രാജ്യത്തെ 3438 ലെവല്‍ക്രോസുകള്‍ മാറ്റാന്‍ 6581 കോടി രൂപ അനുവദിച്ചു. 970 റെയില്‍വേ മേല്‍പ്പാലങ്ങളും അടിപ്പാലങ്ങളും 2015-16 കാലയളവില്‍ നിര്‍മ്മിക്കും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിനെക്കാള്‍ 2600 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈയിനത്തില്‍ സുരേഷ് പ്രഭു വകയിരുത്തിയത്.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഈ തുക ചിലവഴിക്കുക. റെയില്മേല്പ്പാലങ്ങള്ക്കും അടിപ്പാലങ്ങള്ക്കുമായി വേണ്ട അനുമതി 60 ദിവസത്തിനുള്ളില്‍ നല്‍കുന്നതിന് കേന്ദ്രഗതാഗതമന്ത്രാലയത്തിന് ഓണ്‍ലൈനില്‍ അപേക്ഷ നല്കുന്ന പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
ആളില്ലാ ലെവല്‍ക്രോസുകള്‍ സമ്പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുരേഷ് പ്രഭു പറഞ്ഞു. ആളില്ലാ ലെവല്‍ ക്രോസുകളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ഭൗമാകാശ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശബ്ദ-ദൃശ്യ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഐഐടി കാണ്‍പൂരിന്റെ സഹകരണത്തോടെ റേഡിയോ തരംഗങ്ങളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പ് സംവിധാനവും ആളില്ലാ ലെവല്‍ക്രോസുകളില്‍ ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: