ന്യൂദല്‍ഹി: റയില്‍ ബജറ്റില്‍ കേരളത്തിലെ പാത ഇരട്ടിപ്പിക്കലിന് വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. മൊത്തമുള്ള 474.81 കോടിയില്‍ സിംഹഭാഗവും പാതയിരട്ടിപ്പിക്കലിനാണ്. പിന്നെ മേല്‍പ്പാലങ്ങള്‍ക്കും സബ്വേകള്ക്കുമാണ് കൂടുതല്‍ പണം.
റെയില്‍ മേല്‍പ്പാല നിര്‍മ്മാണം
കോട്ടയം -ചിങ്ങവനം 36-ാം നമ്പര്‍ ലെവല്‍ ക്രോസ്: ഒരു കോടി
എറണാകുളം -തൃപ്പുണിത്തുറ മൂന്നാം നമ്പര്‍ ലെവല്‍ ക്രോസ്: ഒരു കോടി
വളപട്ടണം-പാപ്പിനിശ്ശേരി ലൈനിലെ പാപ്പിനിശ്ശേരി ലെവല്‍ ക്രോസ് : 1.5 കോടി
ഷൊര്‍ണ്ണൂര്‍- എറണാകുളം ലൈനില്‍ ഇടപ്പള്ളി ലെവല്‍ ക്രോസ്: 10 ലക്ഷം
എലത്തൂര്‍-കൊയിലാണ്ടി ലെവല്‍ ക്രോസ്: 80 ലക്ഷം
കൊല്ലംമയ്യനാട് ലൈനില്‍ 541ാം നമ്പര്‍ ലെവല്‍ ക്രോസ്: 10 ലക്ഷം
എറണാകുളം-തിരുനെട്ടൂര്‍ ലൈനില്‍ 76-ാം നമ്പര്‍ ലെവല്‍ ക്രോസ്: 10 ലക്ഷം.
എറണാകുളം-കൊല്ലം ലൈനില്‍ രണ്ടാം നമ്പര്‍ ലെവല്‍ ക്രോസ്: 1.5 കോടി
ഷൊര്‍ണ്ണൂര്‍- മംഗലാപുരം 174-ാം നമ്പര്‍ ലെവല്‍ ക്രോസ് : 80 ലക്ഷം
ഷൊര്‍ണ്ണൂര്‍- എറണാകുളം 54-ാം നമ്പര്‍ ലെവല്‍ ക്രോസ്: 10 ലക്ഷം
ഇരിങ്ങാലക്കുട-ചാലക്കുടി 45-ാം നമ്പര്‍ ലെവല്‍ ക്രോസ്: 1.5 കോടി
ചാലക്കുടി-കറുകുറ്റി 52-ാം നമ്പര്‍ ലെവല്‍ ക്രോസ് : 1.5 കോടി
പയ്യന്നൂര്‍-തൃക്കരിപ്പൂര്‍ 261-ാം നമ്പര്‍ ലെവല്‍ ക്രോസ് : 10 ലക്ഷം
തിരൂര്‍-താനൂര്‍ 172-ാം നമ്പര്‍ ലെവല്‍ ക്രോസ്: 1.5 കോടി
വടകര -മാഹി 217-ാം നമ്പര്‍ ലെവല്‍ ക്രോസ് : 1.5 കോടി
കറുകുറ്റി- അങ്കമാലി 59-ാം നമ്പര്‍ ലെവല്‍ ക്രോസ്: ഒരു കോടി
പൂങ്കുന്നം-മുളങ്കുന്നത്തുകാവ് ലൈനില്‍ 14-ാം ലെവല്‍ ക്രോസ്: 10 ലക്ഷം
തിരുനാവായ 170-ാം നമ്പര്‍ ലെവല്‍ ക്രോസ്: 80 ലക്ഷം
ചാലക്കുടി-കറുകുറ്റി: 50-ാം നമ്പര്‍ ക്രോസിംഗ്: 10 ലക്ഷം
മുരിക്കുംപുഴ തിരുവനന്തപുരം 575എ ക്രോസിംഗ് : 10 ലക്ഷം
കൊച്ചുവേളിതിരുവനന്തപുരം 578 ക്രോസിംഗ് : 10 ലക്ഷം
ഏറ്റുമാനൂര്‍ പാതയില്‍ 33-ാം നമ്പര്‍ ലെവല്‍ ക്രോസ്: ഒരു കോടി
അങ്ങാടിപ്പുറം ഏഴാം നമ്പര്‍ ലെവല്‍ ക്രോസ്: 1.5 കോടി
സബ്വേകള്‍
ഷൊര്‍ണ്ണൂര്‍-എറണാകുളം 12-ാം ക്രോസിംഗ്, എറണാകുളം-കോട്ടയം കൊല്ലം റട്ടിലെ 12,37 ക്രോസിംഗ് എന്നിവയ്ക്ക് ഒരുകോടി.
എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടിലെ 12 ക്രോസിംഗില്‍ ഒരുകോടി
തിരുവനന്തപുരം-നാഗര്‍കോവില്‍ 7 ക്രോസിംഗിലായി ഒരുകോടി.
ഷൊര്‍ണ്ണൂര്‍-കൊച്ചി ഹാര്‍ബര്‍ റൂട്ടിലെ എച്ച്ആര്ഒന്നിന്റെ പുനര്‍നിര്‍മ്മാണത്തിനായി 2.40 കോടിരൂപയും ഷൊര്‍ണ്ണൂര്‍-മംഗലാപുരം റൂട്ടിലെ 3 പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി എട്ടുകോടിരൂപയും അനുവദിച്ചു.
ഷൊര്‍ണ്ണൂര്‍-എറണാകുളം-ആലപ്പുഴ-കായംകുളം-തിരുവനന്തപുരം റൂട്ടിലെ സിഗ്നലിംഗിനായി 90ലക്ഷം രൂപയും പാലക്കാട് ഡിവിഷനിലെ ട്രാക് ഡിറ്റക്ഷന്‍ സംവിധാനത്തിനായി ഒന്നരക്കോടി രൂപയും വകയിരുത്തി. പാലക്കാട്ടെ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിക്കായി പത്തുലക്ഷം രൂപ നീക്കിവെച്ചു.
തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളിലെ 24 റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ഉയരം വര്‍ദ്ധിപ്പിക്കാന്‍ 9 കോടി രൂപ അനുവദിച്ചു. ദക്ഷിണ റെയില്‍വേയുടെ വിവിധ സ്റ്റേഷനുകളില്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കാന്‍ 2.75 കോടിരൂപയും കണ്ണൂര്‍,വടകര,തലശ്ശേരി,തിരൂര്‍ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു കോടി രൂപയും വകയിരുത്തി.
എറണാകുളത്ത് ഒരു അഡീഷണല്‍ പിറ്റ് ലൈനും രണ്ട് സ്റ്റാബ്ലിംഗ് ലൈനും സ്ഥാപിക്കാന്‍ മൂന്ന് കോടി 75 ലക്ഷം
നിലമ്പൂര്‍ റോഡില്‍ അണ്‍ലോഡിംഗ് സംവിധാനത്തിനു 80 ലക്ഷം (12 ലക്ഷം)
പാലക്കാട് ഡിവിഷനിലെ ലവല്‍ ക്രോസിംഗിലേക്ക് ആളെ നിയോഗിക്കാന്‍ 50 ലക്ഷം (30 ലക്ഷം)
തിരുവനന്തപുരം ഡിവിഷനില്‍ ലവല്‍ ക്രോസിംഗിലേക്ക് ആളെ നിയോഗിക്കാന്‍ 20 ലക്ഷം (30 ലക്ഷം)
പാലക്കാട് ഡിവിഷനിലെ ലവല്‍ ക്രോസിംഗിലെ ഇന്റര്‍ ലോക്കിംഗിനു 40 ലക്ഷം
പാലക്കാട് ഡിവിഷനിലെ ലവല്‍ ക്രോസിംഗ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ 50 ലക്ഷം
തിരുവനന്തപുരം ഡിവിഷനിലെ ലവല്‍ ക്രോസിംഗ് ഇന്റര്‍ ലോക്കിംഗിന് ഒരു കോടി
തിരുവനന്തപുരം- എറണാകുളം- തൃശൂര്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിനു 90 ലക്ഷം (80 ലക്ഷം)
ഷൊര്‍ണൂര്‍- കോഴിക്കോട്- മംഗലാപുരം കമ്യൂണിക്കേഷന്‍ സംവിധാനത്തിനു 90 ലക്ഷം
എറണാകുളം- ആലപ്പുഴ- കായംകുളം ലവല്‍ ക്രോസിംഗ് ഇന്റര്‍ ലോക്കിംഗിന് 90 ലക്ഷം
പാലക്കാട് ഡിവിഷന് ലിമിറ്റഡ് ഹൈറ്റ് സബേ് വേ (92-95, 97-98, 101-107) 11 ലക്ഷം
ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ സബ് വേ ഒരു ലക്ഷം
കഴക്കൂട്ടം 132 കെവി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ 1.30 കോടി
പാലക്കാട്, കണ്ണൂര്‍ ക്വാര്ട്ടറുകള് പുനര്‍നിര്‍മ്മിക്കാന്‍ 1.30 കോടി
എറണാകുളം കോച്ചിംഗ് കോംപ്ലക്സിനു 1.25 കോടി (35 ലക്ഷം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: