ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സെയ്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പിഡിപി ബിജെപി സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കേയാണ് കൂടിക്കാഴ്ച.
മന്ത്രിസഭാ അംഗങ്ങളും വകുപ്പുകളും സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടന്നു. ധാരണപ്രകാരം ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് വകുപ്പുകള്‍ ബിജെപിക്ക് ലഭിക്കും. മന്ത്രിസഭയില്‍ ബിജെപിക്ക് 12-ഉം പിഡിപിക്ക് 13 മന്ത്രിമാരുമാകും ഉണ്ടാവുക.
ഭരണഘടനയില്‍ കാശ്മീരിനു പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370, സൈന്യത്തിനുള്ള പ്രത്യേക അധികാരം എന്നീ തര്‍ക്കവിഷയങ്ങള്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യം നടപ്പാക്കാനുദ്ദേശിക്കുന്ന പൊതുമിനിമം പരിപാടി സംബന്ധിച്ചു ചര്‍ച്ച നടന്നു.
ഇന്നലെ വൈകിട്ട് ദല്‍ഹിയിലെത്തിയ സെയ്ദ് ഇന്നു രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നാളെ സൊറാവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ സെയ്ദ് ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: