വടക്കാഞ്ചേരി: പാര്‍ളിക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേര് സ്വധര്‍മ്മത്തിലേക്ക് മടങ്ങി. വിശ്വഹിന്ദുപരിഷത്ത് വടക്കാഞ്ചേരി പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തില്‍ നടരാജഗിരി ക്ഷേത്രത്തിലാണ് ഘര്‍വാപ്പസി നടന്നത്.
രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദു റഹിമാന്‍, ഭാര്യ സുഹറ, മക്കളായ സബ്ന, സനോജ്, ഷബനാസ് എന്നിവരാണ് സ്വധര്‍മ്മത്തിലേക്ക് മാറിയത്. കാലങ്ങള്‍ക്ക് മുമ്പ് ഹിന്ദു മതത്തിലായിരുന്ന സുഹറ വിവാഹ ശേഷമാണ് ഇസ്ലാം മതം സ്വീകരിച്ചത്. വിജയ ലക്ഷ്മിയെന്നായിരുന്നു ആദ്യം പേര്. ഇന്നലെ രാവിലെ നടരാജഗിരി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ധര്‍മ്മ പ്രസാര്‍ വടക്കാഞ്ചേരി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരാവര്‍ത്തന ചടങ്ങുകള്‍ക്ക് കോട്ടയം ജില്ലാ ധര്‍മ്മ പ്രസാര്‍ പ്രമുഖ് വിജയന് ശാന്തികള്‍ കാര്‍മികത്വം വഹിച്ചു.ഹിന്ദു മതത്തില്‍ തിരിച്ചെത്തിയ ഇവര്‍ ശിവന്, വിജയലക്ഷ്മി,ദ ീപ്തി, വിഷ്ണു, അര്ജുന് എന്നി പേരുകള്‍ സ്വീകരിച്ചു.
സ്വധര്‍മ്മത്തിലേക്ക് മടങ്ങുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖണ്ഡ് സെക്രട്ടറി കെ.ബി. സതീശന് പറഞ്ഞു. ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി. കണ്ണന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.സി. സുമേഷ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എസ്.രാജു, ശ്രീനി മേലേമ്പാട്ട്,രാധകൃഷ്ണന്, ശ്രീദാസ് കരുമാത്ര, മോഹനന് തെക്കുംകര, വിദ്യാസാഗര്‍ കുമ്പളങ്ങാട് എന്നിവര്‍ നേതൃത്വം നല്കി. ഇതിനിടെ ഘര്‍വാപ്പസി നടന്ന ക്ഷേത്രത്തിലെ ശാന്തിയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി.
ക്ഷേത്രത്തില്‍ ചടങ്ങിന് അനുമതി നല്‍കിയെന്ന് പറഞ്ഞാണ് ഭീഷണി ഉയര്‍്ത്തിയത്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ വരെ ശാന്തിക്കാരനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇസ്ലാം മതത്തില്‍ നിന്ന് കടുത്ത അവഗണയാണ് നേരിട്ട്കൊണ്ടിരുന്നതെന്ന് സ്വധര്‍മ്മത്തിലേക്ക് എത്തിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: