ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ജോലി പോയ ഖത്തറിലെ അധ്യാപിക ബീജാ വി സി യുടെ വിസ റദ്ദാകും. ജോലി പോയ സാഹചര്യത്തിലാണ് അവരുടെ വിസയും റദ്ദാകുക. അതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഖത്തറിലേക്ക് പോകണമെങ്കില്‍ വീണ്ടും വിസ എടുക്കേണ്ടിവരും. ഇത്തരം സാഹചര്യത്തില്‍ വീണ്ടും ഇമിഗ്രേഷന്‍ കിട്ടുക സങ്കേതികമായി അത്ര എളുപ്പമല്ല.
ഖത്തര്‍ എംഎഎസ് സകൂളിലെ അധ്യാപികയായിരുന്ന ബീജ, കണ്ണൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ് പ്രദോഷ് ഖത്തറില്‍ ഒരു അലൂമിനിയം കമ്പനിയിലാണ് ജോലി. മക്കളും ഖത്തറിലാണ് പഠിക്കുന്നത്.
മോദിയെ അവഹേളിക്കുന്ന പോസ്റ്റ് ഇട്ടെങ്കിലും എംഇഎസ് സ്കൂള്‍ ആയതിനാല്‍ കുഴപ്പമില്ലെന്ന ധാരണയിലായിരുന്നു അവര്‍. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ആദ്യം മൂന്നു ദിവസത്തേ് സസ്പെന്‍ഡ് ചെയ്തു. രക്ഷിതാക്കളും അധ്യാപികയ്ക്ക് എതിരാണെന്ന് മനസിലായതോടെ അവരെ വിളിച്ചുവരുത്തി രാജി എഴുതി വാങ്ങി. രാജി നല്‍കിയില്ലെങ്കില്‍ പുറത്താക്കേണ്ടിവരുമെന്ന് അവര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ബീജ രാജി നല്‍കിയത്.
എന്നാല്‍ ചില മത സംഘടനകള്‍ ബീജയ്ക്കു വേണ്ടി ഖത്തറില്‍ പണം പിരിക്കുന്നുണ്ടെന്നാണ് വിവരം. മോദിക്കെതിരായ പോസ്റ്റ് ആയതിനാലാണ് പിരിവ്.
ബീജയെ പിരിച്ചുവിടാതിരിക്കാന്‍ ഇവര്‍ സ്കൂള്‍ അധികൃതരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എംഇഎസ് സ്കൂള്‍ അധികൃതര്‍ വഴങ്ങിയില്ല. അടയാളം ഖത്തര്‍ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റു കൂടിയാണ് ബീജ.
മുന്‍പ് ചുംബന സമരത്തെ അനുകൂലിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് ബീജയുടെ മകള്‍ ബീജയെ എതിര്‍ത്തിരുന്നു. മോദിയെ അവഹേളിക്കുന്ന പോസ്റ്റ് വിവാദമായിട്ടും അവര്‍ അതില്‍ മാപ്പു പറഞ്ഞില്ല. മാത്രമല്ല പലപല കാരണങ്ങള്‍ നിരത്തി അവര്‍ അതിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്.
ഫേസ് ബുക്കില്‍ ബീജക്കെതിരെ പ്രതിഷേധം പടരുന്നുണ്ട്. പ്രധാനമന്ത്രിയെ അവഹേളിച്ചാല്‍ ഇത്തരം ശിക്ഷകള്‍ ലഭിക്കുക തന്നെ വേണമെന്നാണ്, പാര്‍ട്ടി ഭേദങ്ങള്‍ മറന്ന് പലരും പ്രതികരിച്ചിരിക്കുന്നത്.
ചിലര്‍ അധ്യാപികയുടെ നടപടിയെ വിമര്‍ശനമെന്നു പറഞ്ഞ് മയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അധ്യാപികയുടെ പോസ്റ്റ് വിമര്‍ശനമല്ല, അവഹേളനമാണെന്ന് ചിലര്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: