ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ 872 കോടി രൂപ നീക്കിവച്ചു. ഈ തുകയില്‍ 273.8 കോടി കേന്ദ്ര വിഹിതമായും 60.64 കോടി രൂപ നികുതിയിളവായുമാണ് ലഭിക്കുക. 264.64 കോടി രൂപ വിദേശ വായ്പയായും പദ്ധതിക്ക് ലഭിക്കും.
വിഎസ്എസ്സിക്ക് 678 കോടി രൂപയും കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അനുവദിച്ചു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.38 കോടിയും റബ്ബര്‍ ബോര്‍ഡിന് 161 കോടിയും അനുവദിച്ചു. കോഫീ ബോര്‍ഡിന് 136 കോടി, സ്പൈസസ് ബോര്‍ഡിന് 95 കോടി, ടീ ബോര്‍ഡിന് 116 കോടി, ഫാക്ടിന് 35 കോടി രൂപയും അനുവദിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പെയ്സ് റിസര്‍ച്ചിന് 151 കോടി, കശുവണ്ടി വികസന കൗണ്‍സിലിന് നാലു കോടി, സമുദ്രോത്പന്ന കയറ്റുമതി അതോറിറ്റിയ്ക്ക് 107 കോടി രൂപ, കൊച്ചി കപ്പല്‍ ശാലയില്‍ കപ്പല്‍ നിര്‍മാണത്തിന് 40 കോടി, ലൈറ്റ് ഹൗസ് സ്ഥാപിക്കാന്‍ മൂന്നു കോടി എന്നിങ്ങനെയും ബജറ്റില്‍ തുക വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: