ന്യൂദല്‍ഹി: സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിന്റെ വകയില്‍ കേരളത്തിന് ഇത്തവണ ലഭിക്കുന്നത് 13,121.77 കോടിരൂപ, മുന്‍ വര്‍ഷത്തേക്കാള്‍ 4149.26 കോടിയുടെ വര്‍ധന. പോയവര്‍ഷത്തെ ബജറ്റ് വിഹിതം 8972.51 കോടിയായിരുന്നു. കൊച്ചി മെട്രോയ്ക്ക് 599.08 കോടിരൂപയും വകയിരുത്തി.
കേന്ദ്ര വിഹിതമായ 273.80 കോടിരൂപയും 264.64 കോടി വായ്പയയും സബോഡിനേറ്റ് ഡെറ്റ് ഫണ്ടില്‍ നിന്നുള്ള 60.64 കോടിരൂപയും ചേര്‍ത്താണിത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിയത് 462.17 കോടിരൂപയായിരുന്നു. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നീക്കിവെച്ചിരിക്കുന്ന വിഹിതത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ട്.
മറ്റു പ്രമുഖ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച വിഹിതം (ബ്രായ്ക്കറ്റില്‍ മുന്‍ബജറ്റില്‍ അനുവദിച്ച തുക)
എഫ്എസിടി: 34.99 കോടി (42.66 കോടി)
താപനിലയം (കായംകുളം ഉള്‍പ്പെടെ: 23,000 കോടി (22,400 കോടി)
വിക്രം സാരാഭായ് സ്പേസ് സെന്റര്‍: 1029 കോടി (988.67 കോടി)
എല്പിഎസ്സി: 309 കോടി (278.05 കോടി)
ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ്: 10 കോടി (15 കോടി)
കൊച്ചിന് പ്രത്യേക സാമ്പത്തിക മേഖല: 6.38 കോടി (6.80 കോടി)
ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്: 850 കോടി -50 കോടി ബജറ്റ് വിഹിതവും 800കോടി അധികവിഭവ സമാഹരണത്തില്‍ നിന്നും.
തുറമുഖ ട്രസ്റ്റ് പദ്ധതികള്‍: മൂന്നുകോടി (10 കോടി)
കൊച്ചിന് കപ്പല്‍ശാല: 40 കോടി: (41.10 കോടി)
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്: 17.10 കോടി (88.82 കോടി)
കൊച്ചി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി: 120 കോടി (120 കോടി)
വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആന്‍ഡ് ടെക്നോളജി: 151 കോടി (122.50 കോടി)
നാളികേര-പന ഇന്‍ഷുറന്‍സ് പദ്ധതി: ഒരു കോടി (ഒരു കോടി)
കാര്യവട്ടം ലക്ഷ്മിഭായ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: 35 കോടി (31.46 കോടി)
ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്: 65.14 കോടി (65.70 കോടി)
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് എന്നിവയ്ക്കായി: 879.09 കോടി (1076.23 കോടി)
കേരളത്തിലെ ആറ് വിദേശവായ്പാ സഹായ പദ്ധതികള്‍ക്ക് മാറ്റിവെച്ച തുക ഇപ്രകാരം: കേരള സംസ്ഥാന റോഡ് ഗതാഗത പദ്ധതി രണ്ടാംഘട്ടം- 216 ദശലക്ഷം ഡോളര്‍, കേരളാ സസ്റ്റെയിനബിള്‍ അര്‍ബന്‍ ഡവലപ്മെന്റ് പദ്ധതി: 168.40 ദശലക്ഷം ഡോളര്‍, കേരളാ ലോക്കല്‍ ഗവണ്മെന്റ് ആന്‍ഡ് സര്‍വീസ് ഡെലിവറി പദ്ധതി- 1110 കോടിരൂപ, കേരള ഗ്രാമീണ ജലവിതരണ ശുചീകരണ പദ്ധതി- 849.46 കോടിരൂപ, കേരളാ ജലവിതരണ പദ്ധതി രണ്ടാംഘട്ടം-11488 ദശലക്ഷം ജാപ്പനീസ് യെന്‍, മൂന്നാംഘട്ടം- 1239 ദശലക്ഷം ജാപ്പാനീസ് യെന്‍.
വിവിധ ബോര്‍ഡുകള്‍ക്ക് അനുവദിച്ചത്
റബര്‍ ബോര്‍ഡ്: 161.75 കോടിരൂപ
കോഫി ബോര്‍ഡ്: 136.54 കോടിരൂപ
തേയില ബോര്‍ഡ്: 116.98 കോടിരൂപ
സ്പൈസസ് ബോര്‍ഡ്: 95.35 കോടിരൂപ
കശുവണ്ടി വികസന കൗണ്‍സില്‍: നാലു കോടിരൂപ
കയര്‍ബോര്‍ഡ്: 71.23 കോടിരൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: