കോട്ടയം: പ്രതിനിധികള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് സിപിഐ സംസ്ഥാന സമ്മേളനം അഞ്ച് മിനിറ്റ് നിര്‍ത്തിവച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തമ്മിലായിരുന്നു വാക്കേറ്റം. പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ഇടപെട്ട് സമ്മേളനം പുനരാരംഭിച്ചു.
പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു വാക്കേറ്റം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.ഇ.ഇസ്മയിലിനെ പ്രകീര്‍ത്തിച്ച് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചതാണ് കാനം രാജേന്ദ്രനെ പിന്തുണയ്ക്കുന്ന മറുവിഭാഗത്തെ ചൊടിപ്പിച്ചത്.
കൊല്ലത്തു നിന്നുള്ള പ്രതിനിധികളാണ് കാനത്തെ അനുകൂലിച്ച് രംഗത്ത് വന്നത്. ഒരു വ്യക്തിയെ മാത്രം പ്രശംസിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് പ്രതിനിധികള്‍ വാക്പോരില്‍ ഏര്‍പ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: