ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി യൂറോപ്പിലെ ഒരു അജ്ഞാത കേന്ദ്രത്തിലാണെന്നും അദ്ദേഹം മാര്‍ച്ച് ഒന്‍പതിന് തിരിച്ചെത്തുമെന്നും സോണിയയുടെ അടുത്ത വൃത്തങ്ങള്‍ സൂചന നല്കുന്നു. അവിടുത്തെ ഒരു ബുദ്ധകേന്ദ്രത്തിലാണ് അദ്ദേഹം രണ്ടാഴ്ച ചെലവഴിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍.
യൂറോപ്പിലേക്ക് പോകുന്നതിനുമുമ്പ് തന്റെ അവധി അപേക്ഷക്കൊപ്പം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു കുറിപ്പും പാര്‍ട്ടി അധ്യക്ഷ സോണിയക്ക് സമര്‍പ്പിച്ചിരുന്നതായും പറയുന്നു. ഈ കുറിപ്പ് തയ്യാറാക്കിയത് കനിഷ്ക്ക സിങ്ങാണെന്നും പറയുന്നു. ഇയാള്‍ പ്രയങ്കയുടെ ഓഫീസിലെ ഒരാളാണ്.സിങ് നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലായിരുന്നു.
അതേസമയം സോണിയയില്നിന്നും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏപ്രിലിലോ നവംബറിലോ രാഹുല്‍ ഏറ്റെടുക്കുമെന്ന് പറയപ്പെടുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ അവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റായ സൂചന നല്‍കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനം സോണിയ തുടരുകയുംചെയ്യും. ഇപ്പോഴത്ത ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ രാഹുലിന് താല്പര്യമില്ലെന്നും തെരഞ്ഞെടുപ്പ് നടത്തി പുതിയ ടീമിനെ ഉണ്ടാക്കണമെന്നാണ് ആഗ്രഹമെന്നുമാണ് പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: