നിശ്ചലനും നിര്‍മ്മലനും നിര്‍വികാരനും നിത്യാനന്ദനുമാണ് ഈശ്വരന്. ഈ ഗുണം നമ്മിലാകണം. അദ്ധ്യാപകന് ഭൂപടം കാണിച്ചു കുട്ടികളെ ഭൂഖണ്ഡങ്ങളെപ്പറ്റി പഠിപ്പിക്കും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ സ്ഥലം കണ്ടില്ല. വിവരം ഗ്രഹിച്ചു. പക്ഷേ അനുഭവത്തിലറിയില്ല. ഇതുപോലെയാണ് ഗ്രന്ഥമെഴുതുന്നവരും പഠിപ്പിക്കുന്നവരും, പഠിപ്പിക്കുന്നവരുമെല്ലാം. ഉപദേശം ധ്യാനിച്ച് ഭഗവാനെ അന്തരാത്മാവില്‍ കാണണം. ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും യോജിച്ചവിധം ഉപദേശം പ്രായോഗികമാക്കണം. ഈശ്വരനു പ്രകൃതിയില്‍ക്കൂടി എന്തും കഴിയും. ശുഭമായ ആനന്ദം കാണാന്‍ ആത്മാവില്‍ ബോധമുണ്ടാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: