ദുബായ്: ടെന്നീസ് കോര്‍ട്ടിലെ സ്വിറ്റ്സര്‍ലന്റ് ഇതിഹാസം റോജര്‍ ഫെഡററുടെ എക്കാലത്തെയും പ്രധാന പ്രതിയോഗിയാണ് ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്. ദുബായ് ഓപ്പണിന്റെ ഫൈനലില്‍ ചിരവൈരികള്‍ വീണ്ടും കൊമ്പുകോര്‍ത്തു. ഡോക്കോയുടെ വമ്പടക്കി ഫെഡറര്‍ കിരീടം ചൂടുകയും ചെയ്തു (6-4, 7-5).
നെറ്റ് പ്ലേയിലും ഗ്രൗണ്ട് സ്ട്രോക്കുകളിലും സ്വിസ് മാസ്റ്റര്‍ മിന്നിയപ്പോള്‍ ഡോക്കോവിച്ച് നിശബ്ദനായിപ്പോയി. നന്നായി സര്‍വ് ചെയ്ത റോജര്‍ 12 എയ്സുകളും തൊടുത്തു.
ഡോക്കോയ്ക്കുമേല് ഫെഡററുടെ 20-ാം ജയമാണിത്. കരിയറിലെ 84-ാമത്തെയും ദുബായിലെ ഏഴാമത്തെയും ട്രോഫി അതിലൂടെ ഫെഡറര്‍ക്ക് കൈവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: