കോഴിക്കോട്: ആദര്‍ശാധിഷ്ഠിത മാധ്യമപ്രവര്‍ത്തനമാണ് കാലഘട്ടത്തിന് ആവശ്യമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വിശ്വസംവാദകേന്ദ്രം കോഴിക്കോട്ട് സംഘടിപ്പിച്ച ദ്വിദിന സിറ്റിസണ്‍ ജേണലിസ്റ്റ് ശില്പശാലയുടെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആശയാധിഷ്ഠിത മാധ്യമപ്രവര്‍ത്തനമല്ല ആദര്‍ശാധിഷ്ഠിത മാധ്യമപ്രവര്‍ത്തനമാണ് വേണ്ടത്. മനുഷ്യന്റെ ജീവിത ആദര്‍ശത്തോടാണ് പ്രതിബദ്ധത പുലര്‍ത്തേണ്ടത്. സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയാവണം മാധ്യമപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തേണ്ടത്. പക്ഷംപിടിക്കാത വസ്തുതകള്‍ സത്യസന്ധമായി സമൂഹത്തെ അറിയിക്കണം. വികാരങ്ങള്‍ക്കടിമപ്പെടാതെ വിചാരകേന്ദ്രീകൃതമായി കാര്യങ്ങളെ അപഗ്രഥിക്കണം. ചില മാധ്യമ മുതലാളിമാര്‍ക്കും അവരെ പിന്തുണക്കുന്നവര്ക്കുംവേണ്ടി രീതിയില്‍ വാര്‍ത്തകള്‍ മാറ്റപ്പെടുന്നുണ്ട്. ഈ പ്രവണത മാറണം. സത്യസന്ധമായി കാര്യങ്ങള്‍ അറിയണമെങ്കില്‍ ജനങ്ങള്‍ സ്വയം മാധ്യമപ്രവര്ത്തകരാകേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാര്‍ പ്രമുഖ് എം.ഗണേശന് അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയില് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ എ.കെ. അനുരാജ് ക്യാമ്പ് അവലോകനം ചെയ്തു. എന്‍. മോഹന്‍കുമാര്‍ സ്വാഗതവും ടി. സുധീഷ് നന്ദിയും പറഞ്ഞു. ഇന്നലെ വിവിധ വിഷയങ്ങളില്‍ ജനം ടിവി റീജ്യണല്‍ എഡിറ്റര്‍ ഹരീഷ് പി.കടയപ്രത്ത്, ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന്‍, ജഗദീഷ്, സുകേഷ് ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: