പാലക്കാട്: കുപ്രസിദ്ധനായ അന്തര്‍ സംസ്ഥാന പകല്‍ കവര്ച്ചക്കാരന് റെഡിചോര്‍ എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശ് വിജയവാഡ പെല്ലൂര് സ്വദേശി സന്തോഷ് (23) ടൗണ്‍ നോര്‍ത്ത് ക്രൈം സ്ക്വാഡ് ഒലവക്കോടുനിന്നും കഴിഞ്ഞരാത്രി അറസ്റ്റിലായി. ഇതോടെ കഴിഞ്ഞ കഴിഞ്ഞ മാസം ജില്ലയില്‍ നടന്ന പകല്‍ ഭവന ഭേദന കേസുകള്‍ക്ക് തുമ്പായി.
കുഴല്‍മന്ദം, ഹോസ്പിറ്റല്‍ റോഡില്‍ കൃഷ്ണന്‍കുട്ടിയുടെ വീട് കഴിഞ്ഞ മാസം 17 ന് രാവിലെ കുത്തിത്തുറന്ന് സ്വര്‍ണവും, പണവും കവര്‍ച്ച ചെയ്തതും കൊടുന്തിരപ്പുള്ളി അത്തിലൂരില് ശിവദത്തില്‍ ശിവദാസന്റെ വീട് 18 ന് രാവിലെ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും പ്രതി സമ്മതിച്ചു. പാലക്കാട് പുത്തൂരിലുള്ള വീട്ടില്‍ കളവിനായി കടന്നപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
ഗോവ. ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളില്‍ നിരവധി കളവു കേസുകളിലെ പ്രതിയാണ് സന്തോഷ്. മംഗലാപുരം പോലിസാണ് റെഡിചോര്‍ എന്ന പേരിട്ടത്. കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ ജയില്‍ മോചിതനായത്. 2006ല്‍ 12-ാം മത്തെ വയസില്‍ ആദ്യമായി സൂറത്കല്‍ പോലിസാണ് സന്തോഷിനെ അറസ്റ്റു ചെയ്തത്. ശേഷം മംഗലാപുരം, ബൊന്‍തേല്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം കിടന്നിരുന്നു. പിന്നീട് ഗോവയിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ പിടിക്കപ്പെട്ട് വാസ്കോ ജയിലില്‍ മൂന്നര വര്‍ഷക്കാലം തടവില്‍ കിടന്നിരുന്നു. പിന്നീട് കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ കേസുകളില്‍പെട്ട് വിയ്യൂര്‍ സെന്‍ട്രന്‍ ജയിലിലും തടവില്‍ കിടന്നിട്ടുണ്ട്.
മാന്യമായ വേഷം ധരിച്ച് രാവിലെ തന്നെ നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി പുറകുവശത്തെ വാതില്‍ ഇരുമ്പ് പണി ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകടക്കുകയാണ് രീതി. മോഷണശേഷം പ്രതി സ്ഥലം വിടുകയും മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന പണം മദ്യത്തിനും ലഹരി മരുന്നിനും ചെലവഴിച്ച് ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ കറങ്ങുകയാണ് പതിവ്.
കളവുനടത്താന്‍ പ്രതി ഗോവയില്‍ നിന്നുമാണ് പാലക്കാട് എത്തിയത്. പ്രതിയെ കളവു നടത്തിയ വീടുകളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: