ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ഇരട്ട സ്ഫോടനത്തില്‍ അമ്മയും രണ്ടു കുട്ടികളും മരിച്ചു. തിങ്കളാഴ്ച രാവിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വെറ്റയിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ മരിച്ച സ്ത്രീയുടെ മൂന്നു മക്കള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍, പോലീസ് പറയുന്നതു സ്ഫോടനം ഭീകരരുടെ റോക്കറ്റ് ആക്രമണം മൂലമാണെന്നാണ്. വാതകച്ചോര്‍ച്ച മൂലം ഇത്രവലിയ സ്ഫോടനം സംഭവിക്കില്ലെന്നും ഒരേ സ്ഥലത്തു രണ്ടു തവണ സ്ഫോടനമുണ്ടായതും റോക്കറ്റ് ആക്രമണസാധ്യതയുടെ ബലം വര്‍ധിപ്പിക്കുന്നതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: