സിറിയ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സിറിയയിലെ അസീറിയന്‍ ക്രിസ്ത്യാനികളില്‍ 19 പേരെ മോചിപ്പിച്ചു. 200ലേറെ അസീറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ കൈകളില്‍ തന്നെയാണെന്ന് ബ്രിട്ടന് ആസ്ഥാനമായുള്ള സിറിയയിലെ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
17 പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് മോചിപ്പിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യാനികളെയും സുന്നി മുസ്ലിങ്ങളെയും കൊന്നൊടുക്കുകയായിരുന്നു. വടക്കുകിഴക്കന്‍ സിറിയയിലെ അസീറിയന്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍നിന്നും ഏതാണ്ട് 220 പേരെയെങ്കിലും തടവിലാക്കിയിട്ടുണ്ട്.
പുരാതന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ഹസാക്കയില്‍ നിന്നാണ് 10 ഗ്രാമീണരെ മൂന്ന് ദിവസം മുന്‍പ് തടവിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: