തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട്് പേര് അറസ്റ്റില്‍. കാട്ടാക്കട കിള്ളി സ്വദേശികളായ സെയ്ദ്(22), സെയ്ദലി (24) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പാല്‍ക്കുളങ്ങര സ്വദേശികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ ചാത്തമ്പാറക്ക് സമീപത്തെ കോളനിയിലെ പ്രതികളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടികളെയും പ്രതികളെയും പിടികൂടിയത്.
പതിനാറുകാരിയായ പെണ്‍കുട്ടിയെയും കൂട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെയും പ്രണയം നടിച്ച് ഇക്കഴിഞ്ഞ 27 നാണ് ഇരുവരും തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെണ്‍കുട്ടികളെയും കണെ്ടത്തിയത്. ഓട്ടോ ഡ്രൈവറായ സെയ്ദിന്റെ സുഹൃത്താണ് സെയ്ദലി. സെയ്ദാണ് പതിനാറുകാരിയെ പ്രണയം നടിച്ച് വലയിലാക്കിയതെന്ന് പോലീസ് പറഞ്ഞു.
പതിനാറുകാരിയുടെ കൂട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ സെയ്ദലിയും പ്രണയം നടിച്ച് വലയിലാക്കി തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പത്ത് ദിവസത്തെ അടുപ്പം മാത്രമെ പെണ്‍കുട്ടികളുമായി പ്രതികള്‍ക്ക് ഉണ്ടായിരുന്നുള്ളുവെന്ന് പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സെയ്ദ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: