ന്യൂദല്‍ഹി:വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍നിന്നും കൊഴിഞ്ഞു പോവുന്നത് തടയുവാനും പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സര്‍വ്വശിക്ഷാ അഭിയാന്വഴി സര്‍ക്കാര്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ വ്യക്തമാക്കി.
സ്കൂളുകളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയും കൂടുതല്‍ അധ്യാപകരെ നിയമിച്ചും കൊഴിഞ്ഞുപോക്ക് തടയും.
യൂണിഫൈഡ് ഡിസ്ട്രിക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ (യു-ഡിഐഎസ്ഇ) അനുസരിച്ച് കഴിഞ്ഞവര്‍ഷം പ്രൈമറി ലെവലില്‍ 4.67 ശതമാനവും അപ്പര്പ്രൈമറി ലെവലില്‍ 3.13 ശതമാനവും കുട്ടികളാണ് കൊഴിഞ്ഞുപോയത്.
വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചതിനാല്‍ വര്‍ഷങ്ങളായി കൊഴിഞ്ഞുപോക്ക് കുറച്ചുകൊണ്ടുവരുവാനും സാധിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും ഇറാനി പറഞ്ഞു. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളുടെ വര്‍ദ്ധനവ് പ്രാഥമികതലത്തില്‍ 0.94 ശതമാനവും സെക്കന്ററി തലത്തില്‍ 0.90 ശതമാനവും ആണ്. പ്രാഥമിക തലത്തില്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സര്‍വ്വശിക്ഷാഅഭിയാന്‍ വീടുകള്‍ക്ക് സമീപം തന്നെ സ്കൂളുകള്‍ സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നു.യൂണിഫോമും ടെക്സ്റ്റ് ബുക്കുകളും സൗജന്യമായി നല്‍കുകയും കൂടുതല്‍ അധ്യാപികമാരെ നിയമിച്ചും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്ലറ്റുകള് ഒരുക്കിയും വിദ്യാര്‍ത്ഥിനികളെ ആകര്‍ഷിക്കുന്നു.
സെക്കന്ററി തലത്തില്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനായി കേന്ദ്രീയവിദ്യാലയങ്ങളില്‍ ട്യൂഷന് ഫീസ് ഒഴിവാക്കിയതായും നവോദയ വിദ്യാലയങ്ങളില്‍ 33 ശതമാനം സംവരണം പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയതായും ഇറാനി വ്യക്തമാക്കി.
എസ്സി, എസ്ടി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുവാനും നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഹോസ്റ്റല്‍ സൗകര്യവും പ്രധാനം ചെയ്യും. കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയ പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കും, എസ്സി, എസ്ടി,ന്യൂനപക്ഷങ്ങള്‍ക്കും റെസിഡന്‍ഷ്യല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നിവ വിഭാവനം ചെയ്യുന്നു. ഉച്ചഭക്ഷണപദ്ധതി നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: