മക്കളേ, ജീവിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളാണ് തഥാതന് നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ബുദ്ധിപരമായ അറിവോ കണക്കുകൂട്ടലോ വെച്ച് കൊണ്ടല്ല, പ്രപഞ്ചചലനങ്ങളുടെ യാഥാര്‍ത്ഥ്യത്തെയും കാലത്തിന്റെ മാറ്റത്തേയും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് തഥാതന് നിങ്ങളോട് സംസാരിക്കുന്നത്. ഈ വാക്കുകളിലൂടെ കലാശക്തിക്ക് മനുഷ്യരാശിക്ക് നല്‍കാനുള്ള ആഹ്വാനമാണ് വെളിപ്പെടുന്നത്.
വാസ്തവത്തില്‍ തഥാതന് പുതുതായി ഇവിടെ ഒന്നും പറയാനില്ല. പറയാനുള്ളതെന്തോ അത് എന്നും ഉള്ളതുതന്നെയാണ്. സൃഷ്ടിക്കുമ്പോള്‍ തന്നെ മനുഷ്യന് വേണ്ടതെല്ലാം ഈശ്വരന് തന്നു കഴിഞ്ഞിരിക്കുന്നു. മറന്നുപോയതിനെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് തഥാതന് ചെയ്യാനുള്ളത്. ഉറങ്ങിക്കിടക്കുന്ന ആത്മബോധത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് പ്രപഞ്ചവൈഭവത്തോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞാല്‍ പരമമായ ആസ്വാദനത്തോടുകൂടിയ ദിവ്യജീവിതം നമുക്കെല്ലാവര്‍ക്കും കരഗതമാകും. അതിനുള്ള സുനിശ്ചിതമായ മാര്‍ഗങ്ങളാണ് തഥാതന് പറയുന്നത്.
ചെറുപ്രായത്തില്‍തന്നെ ആ കാലശക്തി തഥാതനെ തീവ്രതപസ്സിലേക്ക് ആകര്‍ഷിക്കുകയും നിരന്തരപരിവര്ത്തനത്തിലൂടെ ഈ ശരീരത്തെ അവിടുത്തെ പരമമായ ധര്മസാന്നിദ്ധ്യത്തിന് അനുസ്യുതമായി പ്രവഹിക്കാനുള്ള ഉപാധിയാക്കി തീര്‍ക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ സംഭവിക്കേണ്ട മനുഷ്യപരിണാമത്തിന് ഊര്‍ജ്ജം പകരാനും ധര്‍മ്മമാര്‍ഗം കാണിച്ചുകൊടുക്കാനും ആ ശക്തി തഥാതനിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രതിഭാസത്തിലൂടെ ആദിമസത്യത്തിന്റെ പ്രകാശം മനുഷ്യജീവനില്‍ ആഴ്ന്നിറങ്ങി പ്രബുദ്ധമാക്കുന്നു. പ്രപഞ്ചപരിണാമത്തിന്റെ നിര്‍ണായകഘട്ടത്തില്‍ ഈ ഉപാധിയിലൂടെ ധര്‍മത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകത്ത് സംഭവിക്കണമെന്നത് കാലത്തിന്റെ നിയോഗം മാത്രം. അതിനുവേണ്ടി ആത്മവിദ്യാദാനത്തിലൂടെ ജീവനെ പരമപദലബ്ധിക്ക് പ്രാപ്തമാക്കുന്ന ദീക്ഷാസമ്പ്രദായങ്ങളും ആ ശക്തി ഈ ഉപാധിയിലൂടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.
-തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: