ശ്രീ ബൃഹസ്പതിരുവാച
ഈക്ഷാഞ്ചക്രെ യദാകൃഷ്ണോമായാ പുരുഷരൂപദൃക് ബ്രഹ്മാവിഷ്ണുഃശിവശ്ചാപിരജഃസത്വതമോഗുണൈഃ
പുരുഷാസ്ത്രയഉത്തസ്ഥുരധികാരാംസ്തദാദിശത്
ഉത്പത്തൗ പാലനേ ചൈവസംഹാരേ പ്രക്രമേണ താന്‍
ബ്രഹ്മാതു നാഭികമലാദുത്പന്നസ്തംവ്യജിജ്ഞപത്
ബൃഹസ്പതി പറഞ്ഞു: പുരുഷനായ കൃഷ്ണന്റെ കടാക്ഷത്താല്‍ മായരജഃസത്വതമോഗുണങ്ങളോടുകൂടിയവളായി മാറുകയും അതിന്റെ ഫലമായി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര് ഉണ്ടാവുകയുംചെയ്തു. പുരുഷന് അവര്‍ക്ക് പിന്നീട് സൃഷ്ടിസ്ഥിതിസംഹാരങ്ങള്ക്കുള്ള അധികാരം നല്കി. വിഷ്ണുവിന്റെ നാഭീകമലത്തില്നിന്നും ഉത്ഭവിച്ച ബ്രഹ്മാവ് അപ്പോള്‍ പുരുഷനായ ഭഗവാന് കൃഷ്ണനോടു പറഞ്ഞു.
ശ്രീ ബ്രഹ്മോവാച
നാരായണാദിപുരുഷ! പരമാത്മന്നമോസ്തുതേ
ത്വയാസര്ഗേനിയുക്തോസ്മി പാപീയാന്‍ മാംരജോഗുണഃ
ത്വത്സ്മൃതൗനൈവ ബാധേത തഥൈവകൃപയാ പ്രഭോ!
ബ്രഹ്മാവ് പറഞ്ഞു: ഹേ നാരായണാ, ആദിപുരുഷാ, പരമാത്മാവേ, നമസ്കാരം. രജോഗുണത്തോടുകൂടിയ പാപിയായ ഞാന്‍ ഇപ്പോള്‍ സൃഷ്ടിക്കു നിയുക്തനായിരിക്കുന്നു. പ്രഭോ, അങ്ങയുടെ സ്മരണമൂലം സൃഷ്ടികര്‍മ്മത്തിന്റെ ഫലംഎന്നെ ബാധിക്കരുത്.
ശ്രീ ബൃഹസ്പതിരുവാച
യദാതു ഭഗവാംസ്തസ്മൈശ്രീമദ്ഭാഗവതം പുരാ
ഉപദിശ്യാബ്രവീദ്ബ്രഹ്മന്സേവസൈ്വനത്സ്വസിദ്ധയേ
ബ്രഹ്മാതു പരമപ്രീതസ്തേന കൃഷ്ണാപ്തയേനിശം
സപ്താവരണഭംഗായ സപ്താഹംസമവര്തയത്
ശ്രീഭാഗവതസപ്താഹസേവനാപ്തമനോരഥഃ
സൃഷ്ടിംവിതനുതേ നിത്യംസസപ്താഹഃ പുനഃ പുനഃ
വിഷ്ണുരപ്യര്ഥയാമാസ പുമാംസം സ്വാര്ഥസിദ്ധയേ
ബൃഹസ്പതി പറഞ്ഞു: ബ്രഹ്മാവിന്റെ അഭ്യര്‍ത്ഥന കേട്ട് ഭഗവാന് അദ്ദേഹത്തിനു ശ്രീമദ്ഭാഗവതം ഉപദേശിച്ചു നല്കി. അതീവസന്തുഷ്ടനായ ബ്രഹ്മാവാകട്ടെ മായയുടെ സപ്താവരണങ്ങളും നീങ്ങി ശ്രീകൃഷ്ണപ്രാപ്തിക്കായി സപ്താഹം നടത്തി. ഭാഗവതസപ്താഹസേവ നടത്തിക്കൊണ്ടുതന്നെ ബ്രഹ്മാവ് സൃഷ്ടികര്‍മ്മം നിര്‍വഹിച്ചു. സപ്താഹത്തോടുകൂടിത്തന്നെ ബ്രഹ്മദേവന് നിത്യവും സൃഷ്ടി നടത്തുന്നു. മഹാവിഷ്ണുവും ഇതേപ്രകാരം അഭീഷ്ടസിദ്ധിക്കായി പരമപുരുഷനോടു പറഞ്ഞു.
ശ്രീവിഷ്ണുരുവാച
പ്രജാനാം പാലനേപുംസായദനേനാപികല്പിതഃ
പ്രജാനാം പാലനം ദേവ! കരിഷ്യാമിയഥോചിതം
പ്രവൃത്ത്യാച നിവൃത്ത്യാച കര്മ്മജ്ഞാനപ്രയോജനാത്
യദായദൈവകാലേന ധര്മഗ്ലാനിര്ഭവിഷ്യതി
ധര്മംസംസ്ഥാപയിഷ്യാമിഹ്യവതാരൈസ്തദാതദാ
ഭോഗാര്ഥിഭ്യസ്തുയജ്ഞാദിഫലംദാസ്യാമി നിശ്ചിതം
മോക്ഷാര്ഥിഭ്യോവിരക്തേഭ്യോമുക്തിം പഞ്ചവിധാം തഥാ
യേപിമോക്ഷം ന വാഞ്ഛന്തി താന്‍ കഥം പാലയാമ്യഹം
ആത്മാനഞ്ച ശ്രിയഞ്ചാപി പാലയാമികഥംവദ
തസ്മാ അപി പുമാനാദ്യഃ ശ്രീഭാഗവതമാദിശത്
ഉവാചച പഠസൈ്വനത്തവ സര്വാര്ഥസിദ്ധയേ
മഹാവിഷ്ണു പറഞ്ഞു: ദേവാ, പ്രജകളെ പാലിക്കുവാനാണ്അവിടുന്ന് എന്നോടു കല്പിച്ചിരിക്കുന്നത്. പ്രജാപരിപാലനം ഞാന്‍ പ്രവൃത്തിമാര്ഗ്ഗത്തിലൂടെയും നിവൃത്തിമാര്ഗ്ഗത്തിലൂടെയുംയഥാവിധി നിര്‍വഹിച്ചുകൊള്ളാം. എപ്പോഴെല്ലാം ധര്‍മ്മത്തിനു ഹാനി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധര്‍മ്മം പുനഃസ്ഥാപിക്കാനായി അവതാരങ്ങള്‍ ഞാന്‍ കൈക്കൊള്ളുന്നതാണ്. ഭോഗാര്ഥികളായവര്ക്കു അവര്‍ചെയ്യുന്ന യജ്ഞാദികര്മ്മങ്ങളുടെ ഫലം ഞാന്‍ നിശ്ചയമായും നല്‍കുന്നതാണ്. മോക്ഷാര്ഥികള്ക്കും വിരക്തന്മാര്ക്കും അഞ്ചുവിധത്തിലുള്ള മുക്തിയും നല്‍കുന്നതാണ്. എന്നാല്‍ മോക്ഷം ആഗ്രഹിക്കാത്തവരെ ഞാന്‍ എങ്ങനെയാണു സംരക്ഷിക്കുക? എന്നേയും ലക്ഷ്മിയേയും എങ്ങിനെയാണുസംരക്ഷിക്കുക? അവിടുന്ന് പറഞ്ഞുതന്നാലും. ഇപ്രകാരംചോദിച്ച മഹാവിഷ്ണുവിനും ആദിപുരുഷനായ ഭഗവാന് ഭാഗവതം നല്കി. ഇതു പഠിച്ചാല്‍ സര്വാര്ത്ഥസിദ്ധിയുണ്ടാകും എന്ന് അനുഗ്രഹിച്ചു.
തതോവിഷ്ണുഃ പ്രസന്നാത്മാപരമാര്ഥകപാലനേ
സമര്ഥോഭൂച്ഛ്രിയാമാസിമാസിഭാഗവതംസ്മരന്
യദാവിഷ്ണുഃസ്വയംവക്താലക്ഷ്മീശ്ച ശ്രവണേരതാ
തദാ ഭാഗവതശ്രാവോമാസേനൈവപുനഃ പുനഃ
യദാലക്ഷ്മീഃസ്വയംവക്ത്രീവിഷ്ണുശ്ചശ്രവണേരതഃ
മാസദ്വയംരസാസ്വാദസ്തദാതീവസുശോഭതേ
അധികാരേസ്ഥിതോവിഷ്ണുര്ലക്ഷ്മീര്നിശ്ചിന്തമാനസാ
തേന ഭാഗവതാസ്വാദസ്തസ്യാ ഭൂരിപ്രകാശതേ
പ്രസന്നനായ മഹാവിഷ്ണു ഭാഗവതം പാരായണം ചെയ്യുവാനും മഹാലക്ഷ്മി ശ്രവിക്കുവാനും തുടങ്ങി. ഒരുമാസംകൊണ്ടുവായന അവസാനിക്കും. വീണ്ടും വായന ആരംഭിക്കും. വായനയും ശ്രവണവും അനസ്യൂതം തുടര്‍ന്നു. ചിലപ്പോള്‍ മഹാലക്ഷ്മിയാകും പാരായണംചെയ്യുക. വിഷ്ണു ശ്രോതാവാകും. ലക്ഷ്മീദേവിയുടെ പാരയണത്തില്‍ രസാസ്വാദനം അധികമായതിനാല്രണ്ടുമാസങ്ങള്കൊണ്ടാണു പാരായണം തീരുക. ഭാഗവതാസ്വാദനത്താല് നിശ്ചിന്തമാനസരായ മഹാവിഷ്ണു മഹാലക്ഷ്മിമാര്കര്ത്തവ്യത്തില്( അധികാരത്തില്‍) ശ്രദ്ധയോടുകൂടിയവരായി.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: