തിരുവനന്തപുരം:സംസ്ഥാന ഫയര്‍ ആന്റ് റസ്ക്യു സര്‍വീസ് വകുപ്പിന് പുതുതായി വാങ്ങിയ 64 വാഹനങ്ങള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 107 ഫയര്‍ സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ ഇല്ലാത്ത 64 സ്റ്റേഷനുകളിലേക്കാണ് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ള വാഹനങ്ങള്‍ വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ സംസ്ഥാന ഫയര്‍ ആന്റ് റസ്ക്യു സര്‍വീസ് കമാന്‍ഡന്റ് ജനറല്‍ പി.ചന്ദ്രശേഖര്‍, അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ജോ കുരുവിള ഈശോ, ഡിവിഷണല്‍ ഓഫീസര്‍ നൗഷാദ് മുതലായവര്‍ പങ്കെടുത്തു. അഗ്നിശമന സേനാ പതാകദിനമായ മാര്‍ച്ച് എട്ടിന് പതാകകള്‍ വില്പന നടത്തി സമാഹരിക്കുന്ന തുക കേരളാ ഫയര്‍ ഫോഴ്സ് വെല്‍ഫയര്‍ ആന്റ് അമിനിറ്റി ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് ജീവനക്കാരുടെ അടിയന്തര ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായമായി അനുവദിക്കുകയാണ് ചെയ്യുന്നത്.
പതാകദിനത്തോടനുബന്ധിച്ച് വില്‍ക്കുന്ന പതാകയുടെ ആദ്യപ്രതി ആഭ്യന്തര മന്ത്രി ഫയര്‍ഫോഴ്സ് ഡിജിപിക്ക് കൈമാറി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: