”സര്വ്വഗോളപി ഭഗവാന് സ്വമഹിമ്നാ സ്വാസാധാരണശക്തിമത്തായ ച ഉപാസകകാമപൂരണായ ചക്ഷുരാദിസ്ഥാനേഷു ദൃശ്യോ ഭവതി” (ഐശ്വര്യപൂര്‍ണനായ ഈശ്വരന് എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനാണെങ്കിലും തന്റെ മാഹാത്മ്യംകൊണ്ടും അസാധാരണമായ ശക്തിമത്ത്വംകൊണ്ടും ഉപാസന്മാരുടെ ആഗ്രഹം നിറവേറ്റുന്നതിനുവേണ്ടി കണ്ണ് മുതലായ വിശേഷസ്ഥാനങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.) എന്നു ശ്രീഭാഷ്യത്തില്‍ ശ്രീരാമാനുജാചാര്യരും, ”സര്വ്വഗതസ്യ സ്ഥാനവ്യവദേശ ഉപാസനാര്ത്ഥം.” (എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഈശ്വരന് ഉപാസനയ്ക്കുവേണ്ടി ആന്തരങ്ങളായ ഹൃദയം മുതലായ ആധാരങ്ങളിലും ബാഹ്യങ്ങളായ സൂര്യന്, അഗ്നി മുതലായ സ്ഥാനങ്ങളിലും കുടികൊള്ളുന്നതായി ഉപദേശിക്കപ്പെടുന്നു) എന്നു തന്റെ ഭാഷ്യത്തില്‍ ശ്രീഭട്ടഭാസ്കരാചാര്യരും പറയുന്നു. ഇങ്ങനെ ശ്രുതികളും സ്മൃതികളും ആപ്തന്മാരായ ആചാര്യന്മാരും ഈശ്വരന്റെ സഗുണസാകാരഭാവത്തെ ഉപാസ്യരൂപത്തില്‍ ഉപദേശിക്കുന്നുണ്ട്.
”ശ്രുതിസ്മൃതി പുരാണേതിഹാസങ്ങളില്‍ ഈശ്വരന്റെ സഗുണഭാവവും നിര്‍ഗുണഭാവവും ഉപദേശിക്കപ്പെടുന്നുണ്ടെല്ലോ. ആ നിലയില്‍ ഈശ്വരന്റെ നിര്ഗുണഭാഗത്തെത്തന്നെ പൂജിക്കയല്ലേ വേണ്ടത്. മായികമായ സഗുണഭാവത്തെക്കാള് വാസ്തവികത അമായികമായ നിര്ഗുണഭാവത്തിനല്ലെ” എന്നിങ്ങനെ ചിലര്‍ പറയാനുണ്ട്. ഇതു കേള്‍ക്കുമ്പോള്‍ ശരിയാണല്ലോ എന്നു സാധാരണ ജനങ്ങള്‍ക്കു തോന്നാം പക്ഷേ, പൂജാവിധഅനം മനസ്സിലാക്കിയിട്ടുള്ളവര്‍ ഈ പ്രസ്താവന വെറും നിരര്‍ത്ഥവും അസംഗതവുമാണെന്നേ കരുതുകയുള്ളൂ കാരണം, ഈശ്വരനെ ഉപാസ്യരൂപത്തില്‍ ധ്യാനിച്ച് ഒരു സ്ഥാനത്ത് ആവാഹിച്ചിരുത്തി പാദ്യം, അര്‍ഘ്യം, ആചമനം, സ്നാനം യജ്ഞോപവീതം, അനുലേപനം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, നമസ്ക്കാരം, പ്രദക്ഷിണം മുതലായ ഉപചാരങ്ങള്‍കൊണ്ടു ഭക്തിപൂര്‍വ്വം സത്കരിക്കുന്നതിനാണ് ഈശ്വരാര്ച്ചനമെന്നു പറയുന്നത്. ഈ അര്‍ച്ചനം വാക്കിനും മനസ്സിനും വിഷയമല്ലാത്ത ദേശകാലാതീതനായ നിര്ഗുണപരമേശ്വരനില് ഒരിക്കലും പൊരുത്തപ്പെടുകയില്ല.
”നിരാകരേ തു യാ ഭക്ത്യാ പുജേഷ്ടാ ധ്യാനമേവ വാ
രമണീയമിവാഭാതി തദനര്ത്ഥസ്യ കാരണം
സ്ഥൂലഭാവ പ്രസംഗീനി ജന്മനാളസ്യേന് ദ്രയാണി
സൂക്ഷമാര്‍ത്ഥം ന പ്രപദ്യന്തേ ചിരാച്ച കിമുതാചിരാത്
ന ച രൂപം വിനാ ദേവാ ധ്യാതും കേനാപി ശക്യതേ
സര്വ്വരൂപനിവൃത്താ ഹി ബുദ്ധിഃ കത്രാവതിഷ്ഠതി?
തസ്മാദ്വിദ്വാനുപാസീത ബുദ്ധ്യാ സാകാരമേവ തം”
(നിരാകാരനായ ഈശ്വരനെ ഭക്തിയോടുകൂടി പൂജിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നത് രമണീയമായി തോന്നാം. പക്ഷേ അത് അനര്‍ത്ഥത്തിനു കാരണമായിത്തീരും. എന്തെന്നാല്‍ ഈ പൂജകന്റെ ഇന്ദ്രിയങ്ങളും മനസ്സുമാകട്ടെ ജന്മനാസ്ഥൂലവിഷയങ്ങളില് പറ്റിപ്പിടിച്ചിരിക്കുകയാണ്.
അങ്ങനെയുള്ള ഇന്ദ്രിയങ്ങളും മനസ്സും വളരെക്കാലത്തെ അഭ്യാസംകൊണ്ടുപോലും അതിസൂക്ഷ്മമായ വിഷയത്തില്‍ എത്തിച്ചേരുന്നില്ല. പിന്നെ അഭ്യാസമില്ലാതെ പെട്ടെന്നു സൂക്ഷ്മവിഷയത്തെ ഗ്രഹിക്കാന്‍ പരിശ്രമിക്കുന്നതു നിരര്‍ത്ഥകമാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. രൂപത്തോടുകൂടാത്ത, നിരൂപനായ ഈശ്വരനെ ധ്യാനിക്കുവാന്‍ ആര്‍ക്കും കഴിവില്ല. നിര്‍ഗുണവും നിരാകാരവുമായ വസ്തു ബുദ്ധിക്കു വിഷയമാകാത്തതാണതിനു കാരണം.
ഏതെങ്കിലും ഒരു രൂപമുള്ള വസ്തുവിനെക്കുറിച്ചേ ബുദ്ധിക്കു ചിന്തിക്കാന്‍ കഴിവുള്ള എല്ലാ രൂപങ്ങളിലും നിന്നു പിന്മാറിയാല് ആ ബുദ്ധി എവിടെയാണു നില്ക്കുക. അങ്ങനെ പിന്തിരിയുന്ന ബുദ്ധി ലക്ഷ്യത്തിലെത്തിച്ചേരാതെ തളരുകയോ നിദ്രയ്ക്കടിപ്പെട്ടു മയങ്ങുകയോ ചെയ്യും. അതുകൊണ്ടു വിചാരശീലനായ മനുഷ്യഡന സാകാരനായ പരമേശ്വരനെത്തന്നെ ഉപാസിക്കേണ്ടതാണ്. എന്ന പ്രസ്തുതതന്ത്ര ശാസ്ത്രവാക്യങ്ങള്‍ സഗുണസാകാരാപരമേശ്വരനെത്തന്നെയാണ് ഉപാസ്യരൂപത്തില്‍ പൂജിക്കേണ്ടതെന്ന് ഉപദേശിക്കുന്നു. ധ്യാനം ബുദ്ധിയുടെ ഒരു വ്യാപാരമാണ് ഏതെങ്കിലും ഗുണമോ വ്യാപാരമോ ഉള്ള ഒരു വസ്തുവിനെയല്ലാതെ ധ്യാനിക്കാനോ ഉപാസിക്കാനോ ആര്‍ക്കും സാദ്ധ്യമല്ല.
നീരൂപവസ്തുവിനെ സാക്ഷാത്കരിക്കുവാന്‍ നിര്വ്വികാരവൈശാരദ്യം നേടിയ അഖണ്ഡാകാരവൃത്തിക്കു മാത്രമേ കഴിവുള്ളൂ. അതു ജ്ഞാനയോഗവിഷയമാണ്. പ്രകൃതമായ ഭക്തിയോഗത്തിലെ മുഖ്യപ്രമേയം സഗുണനും സാകാരനും ആയ പരമേശ്വരനാണ്. അതിനാല്‍ പൂജാര്‍ഹത എല്ലാവിധത്തിലും സഗുണപരമേശ്വരനാണെന്നു മനസ്സിലാക്കാം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: