കൊച്ചി: ഐഎസ്ആര്‍ഒ ചാരവൃത്തി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സിബിഐയുടെ ശുപാര്‍ശ പ്രകാരം കേസന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിംഗിള്‍ ബെഞ്ചാണ് വിധിച്ചത്.
ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അന്വേഷണ സംഘത്തലവന് സിബി മാത്യൂസ്, ഡിവൈഎസ്പിയായിരുന്ന എ.കെ.ജോഷ്വാ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകളിലാണ് ഡിവിഷന് ബെഞ്ചിന്റെ വിധി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
കേസന്വേഷണത്തിന്റെ ഭാഗമായി മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതായി ആരോപിച്ച് ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ട എന്നായിരുന്നു 2011 ജൂണ്‍ 29 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
സിബിഐ നടപടി ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു എന്നായിരുന്നു നമ്പി നാരായണന്റെ വാദം. മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ സിംഗിള്‍ ബെഞ്ച് നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
അന്വേഷണം നടക്കുമ്പോള്‍ അന്നത്തെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതും ചോദ്യംചെയ്തതുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായിരുന്നു അത്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ വാദിച്ചു. കേവലം 20 ദിവസം മാത്രമാണ് കേസന്വേഷണത്തിനായി ലഭിച്ചത്. അതിനാല്‍ കേസിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
ചാരക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കീഴ്ക്കോടതി നടപടിക്രമങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. 15 വര്‍ഷത്തിനുശേഷമാണ് സിബിഐ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. അതേസമയം, നടപടി സ്വീകരിക്കുവാന്‍ അവരുടെ ശുപാര്‍ശ മാത്രമാണ് ഉണ്ടായത്. ശാരീരികമായി പ്രതികളെ പീഡിപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍വീസ് ചട്ടങ്ങളനുസരിച്ച് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്. 20 കൊല്ലത്തിനുശേഷം നടപടി സ്വീകരിക്കുന്നത് നീതീകരിക്കാനുമാവില്ല. ഡിജിപിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടെന്ന തീരുമാനമെടുത്തത്. ഡിജിപിയുടെ റിപ്പോര്‍ട്ട് നിസ്സാരമായി കണക്കാക്കാനാവില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബെഞ്ച് അപ്പീലിന് അനുവദിക്കുകയും ചെയ്തു.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി അപ്രതീക്ഷിതമായെന്ന് നമ്പി നാരായണന് പറഞ്ഞു. ഇത് താല്‍ക്കാലിക തിരിച്ചടിയാണ്. ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നമ്പി നാരായണന് വ്യക്തമാക്കി.
നമ്പി നാരായണന് സുപ്രീംകോടതിയിലേക്ക്
കൊച്ചി: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി അപ്രതീക്ഷിതമെന്ന് നമ്പിനാരായണന്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നമ്പിനാരായണന്റെ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് വിധിച്ചത്. സി.ബി.ഐ ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനേത്തുടര്ന്നായിരുന്നു നമ്പി നാരായണന് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: