കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് മമത അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്.
പശ്ചിമ ബംഗാളിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം മുന്‍പ് ഇവിടം ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വീക്ഷിക്കുന്നത്.
കൂടിക്കാഴ്ചയ്ക്കുശേഷം പശ്ചിമബംഗാളിന് പ്രയോജനപ്രദമാകുന്ന കൂടുതല്‍ പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
ചീഫ് സെക്രട്ടറി, ധനമന്ത്രി അമിത് മിത്ര മറ്റുമന്ത്രിമാര്‍ എംപിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 40 പേരടങ്ങുന്ന സംഘം മമതയ്ക്ക് ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: