കോട്ടയം: 35-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദന സമ്മേളനവും നാളെ കോട്ടയത്ത് നടക്കും. വിജയകളുടെ പരിശീലകര്‍, മാനേജര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മെഡലുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് തുക നിശ്ചയിച്ചിരിക്കുന്നത്. ഗെയിംസിലെ വ്യക്തിഗത ചാമ്പ്യന്‍ നീന്തല്‍താരം സാജന് പ്രകാശിന് 33 ലക്ഷം രൂപ ലഭിക്കും.
താരങ്ങള്‍ക്കുള്ള അവാര്‍ഡിനത്തില്‍ 7 കോടി 76 ലക്ഷം രൂപയും പരിശീലകര്‍ക്കും മാനേജര്‍മാര്‍ക്കുമായി 82,65000 രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
വൈകിട്ട് 5 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധകള്‍, മുന്‍താരങ്ങളായ പി.ടി ഉഷ, ഷൈനി വില്‍സണ്‍, എം.ഡി. വത്സമ്മ, കെ.എം. ബീനാമോള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടക്കും.
പത്രസമ്മേളനത്തില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ഡോ.ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: