മുംബൈ: സംസ്ഥാന സര്‍ക്കാര്‍ ജോലിക്ക് മതാടിസ്ഥാനത്തിലേര്പ്പെടുത്തിയ സംവരണം മഹാരാഷ്ട്രയിലെ ഫഡ്നാവിസ് സര്‍ക്കാര്‍ നീക്കി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എന്‍സിപി- കോണ്‍ഗ്രസ് സര്‍ക്കാരാണ് മുസ്ലിം വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പിന്‍ബലമുണ്ട്.
നിര്‍ണായകമായ ഈ തീരുമാനം ഓര്ഡിനന്സ്വഴിയായിരുന്നു എന്‍സിപി- കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയത്. അവര്‍ ഇതു നിയമമാക്കിയതുമില്ല. ഓര്‍ഡിനന്‍സ് കാലാവധി ഡിസംബര്‍ 23-ന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അതു പുതുക്കേണ്ടെന്ന് ബിജെപി- ശിവസേന സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണില്‍, എന്‍സിപി- കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ട് തീരുമാനങ്ങളാണ് ഓര്‍ഡിനന്‍സു വഴി സംവരണക്കാര്യത്തില്‍ നടപ്പിലാക്കിയത്. ഒന്ന്: സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗം എന്ന പരിഗണനയില്‍ മറാത്തക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 16 ശതമാനം സംവരണം. രണ്ട്: പ്രത്യേക പിന്നാക്കം- എ എന്നൊരു പുതിയ വിഭാഗം സൃഷ്ടിച്ച് അതില്‍ പെടുത്തി മുസ്ലിങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം.
കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടിയശേഷം എങ്ങനെയും സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ നടത്തിയ രാഷ്ട്രീയ ശ്രമമായിരുന്നു ഇത്. ഈ ഓര്‍ഡിനന്‍സ് കാലാവധി 2014 ഡിസംബര്‍ 24-നു കഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമമാക്കിയില്ല. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അതു പുതുക്കാന്‍ ഉദ്ദേശിക്കുന്നില്ല, സര്‍ക്കാര്‍ ഒരു കുറിപ്പില്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പുനേട്ടം ലാക്കാക്കി നടത്തിയ മുന്‍ സര്‍ക്കാരിന്റെ വിജ്ഞാപനം രണ്ടും നടപ്പാക്കുന്നതു മുംബയ് ഹൈക്കോടതി 2014 നവംബര്‍ 14-ന് തടഞ്ഞു. പക്ഷേ, സര്‍ക്കാര്‍ ജോലിയിലെ അഞ്ചു ശതമാനം മുസ്ലിം സംവരണം തടഞ്ഞെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റു സംവരണം അനുവദിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ, സുപ്രീം കോടതി സര്‍ക്കാരിനോട് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സ് പുതുക്കേണ്ടെന്ന് പുതിയ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം, മറാത്തക്കാര്‍ക്ക് സംവരണാനുകൂല്യം സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ഇനിയും റിപ്പോര്‍ട്ടു കൊടുത്തിട്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: