ന്യൂയോര്‍ക്ക്: ഭൂമിയുടെ അയല്‍ക്കാരനായ ചുവപ്പു ഗ്രഹത്തില്‍ ഒരു സമുദ്രം തന്നെ അലയടിച്ചിരുന്നതായി കണ്ടെത്തല്‍. ആര്‍ട്ടിക് സമുദ്രത്തിന്റെ വലിപ്പമുള്ള ജലാശയം ചൊവ്വയില്‍ ഉണ്ടായിരുന്നതായി ആറു വര്‍ഷത്തെ പഠന ഗവേഷണങ്ങള്‍ക്കു ശേഷമാണ് നാസ സ്ഥിരീകരിച്ചത്.
ചൊവ്വയുടെ വടക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പാണ് സമുദ്രം ഉണ്ടായിരുന്നത്. ജീവനു വേണ്ട സകല ഘടകങ്ങളും മുന്‍പ് അവിടെ ഉണ്ടായിരുന്നുവെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നാസയിലെ ആസ്ട്രോബയോളജി സെന്റര്‍ മേധാവി മൈക്കിള്‍ മുമ്മ പറഞ്ഞു. ചൊവ്വയില്‍ ഒരു വടക്കന്‍ സമുദ്രം ഉണ്ടായിരുന്നുവെന്നതിലേക്കാണ് ഗവേഷണങ്ങള്‍ വെളിച്ചം വീശുന്നത്. മുമ്മ തുടര്‍ന്നു.
ഭൂമിയിലെ വെള്ളത്തില്‍ ഉള്ളതിനേക്കാള്‍ എട്ടു മടങ്ങി ഡ്യുറ്റീരിയം ചൊവ്വയില്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വയെ 137 മീറ്റര്‍( 450 അടി) ആഴത്തില്‍ മുക്കാന്‍ തക്ക വെള്ളം ഈ സമുദ്രത്തില്‍ ഉണ്ടയാിരുന്നുവെന്നാണ് ഗാസ്ത്രജ്ഞരുടെ നിഗമനം. ചൊവ്വയുടെ 19 ശതമാനം പ്രതലവും സമുദ്രത്താല്‍ മുടിയിരുന്നിരിക്കാം.
അറ്റ്ലാന്റിക് സമുദ്രം ഭൂമിയുടെ 17 ശതമാനം ഭാഗമാണ് മൂടിയിരിക്കുന്നത്.നാസ അയച്ച ക്യൂരിയോസിറ്റിയെന്ന റോവര്‍ ചൊവ്വയുടെ പ്രതലം മുഴുവന്‍ വിശദമായി പരിശോധിച്ചിരുന്നു. ഒരിക്കല്‍ ചൊവ്വയില്‍ ധാരാളം വെളളമുണ്ടായിരുന്നതായി ക്യൂരിയോസിറ്റി കണ്ടെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: