പ്രജ്ഞയെ രൂപത്തില്നിന്നു അരൂപത്തിലേക്കും പ്രകൃതിയുടെ ഗുണങ്ങളില്‍നിന്നു ഈശ്വരവിഭൂതികളായ കല്യാണ ഗുണങ്ങളിലേക്കും ഉദ്ധരിക്കേണ്ടത് ഭക്തികൊണ്ടാണ്.
രൂപമെന്നു പറഞ്ഞാല്‍ സമഗ്രമായ പ്രാപഞ്ചിക പ്രതിഭാസമെന്നു സാരം. പ്രകൃതി ഗുണങ്ങളെന്നാല്‍ ശ്രേയസ്സിനു പ്രതിബന്ധമായി വര്‍ത്തിക്കുന്ന അവിദ്യ, അസ്മിതാ രാഗം, ദ്വേഷം, അഭിനിവേശം എന്ന പഞ്ചശ്ലോകങ്ങള് എന്നര്‍ത്ഥം.
കല്യാണ ഗുണങ്ങളുടെ വിവക്ഷ, ഈശ്വര വിഭൂതികള്‍ എന്നാണ്. അതായത് ഈശ്വരന്റെ മംഗളദായകമായ ഗുണഗണങ്ങള്‍. ഈശ്വരന് സകല ഗുണങ്ങളുടെയും ആകത്തുകയാണ്. നന്മയുടെയും ശക്തിയുടേയും പവിത്രതയുടെയും പരിപൂര്‍ണതയുടെയും ജ്ഞാനത്തിന്റെയും പ്രേമത്തിന്റെയും കാരുണ്യത്തിന്റെയും എല്ലാം ആസ്ഥാനമാണു ഈശ്വരന്.
ഈശ്വരന്റെ സമാരാദ്ധ്യമായ വിഭൂതികളെ നിരന്തരം ചിന്തിക്കുന്നതിനാല്‍ മഹത്ത് പ്രകൃതി ഗുണങ്ങളില്‍നിന്നു മുക്തമാകും. അങ്ങനെ മനസ്സ് ഗുണമുക്തമാകുന്നതോടെ ജീവന് ഈശ്വരനുമായുള്ള സഹജ ബന്ധത്തെക്കുറിച്ച് ബോധവാനാകും.
ഈശ്വരമാഹാത്മ്യത്തിന്റെ ബോധത്തില്‍നിന്നും ഭക്തി ഉറവയെടുക്കും. അപ്പോള്‍ ഭഗവന്നാമജപത്തിലും ഭഗവല്‍ ലീലാ ശ്രവണത്തിലും അവിടത്തെ ജഗന്മോഹനമായ സ്വരൂപം ധ്യാനിക്കുന്നതിലും തന്നെത്തന്നെ ഈശ്വരനെ അര്‍പ്പിക്കുന്നതിലും ഉള്ള നിസ്സീമമായ ആനന്ദം ഭക്തന് അനുഭവിക്കാന്‍ തുടങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: