രാഷ്ട്രീയത്തിലെ സൗമ്യഭാവവും ആദര്ശരൂപവുമാണ് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. മാന്യമായ പെരുമാറ്റവും ഉള്‍ക്കാഴ്ചയുള്ള പ്രസംഗവൈഭവവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
ചെറിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരിനെ പരിക്കുകള്‍ ഏല്ക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ നിയമസഭയ്ക്കുള്ളില്‍ അദ്ദേഹത്തിനു കഴിഞ്ഞു. മന്ത്രിയെന്ന നിലയിലും കഴിവുതെളിയിക്കാന്‍ ജി.കാര്‍ത്തികേയനു കഴിഞ്ഞു. വൈദ്യുത മന്ത്രിയായും സാംസ്കാരിക മന്ത്രിയായും നല്ല പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പലരുടെയും സഹായം കൊണ്ട് ഉയര്‍ന്നു വരുന്ന നേതാക്കളാണ് കൂടുതലും ഉള്ളത്. എന്നാല്‍ കാര്‍ത്തികേയന്റെ രാഷ്ട്രീയ ഉയര്‍ച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ടും കഠിനാധ്വാനത്തിലൂടെയുമായിരുന്നു. കാര്‍ത്തികേയന്റെ മരണം കേരള രാഷ്ട്രീയത്തിനും പൊതു സമൂഹത്തിനും കടുത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബിജെപിക്കുള്ള ദുഃഖം രേഖപ്പെടുത്തുന്നു. വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: