കല്‍പ്പറ്റ : തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലുണ്ടായ വേനല്‍മഴ വയനാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിച്ചു. പച്ചക്കറി കൃഷിക്കാണ് വ്യാപകമായ നാശമുണ്ടായത്. മഴയോടൊപ്പമുണ്ടായ ആലിപ്പഴ വര്‍ഷം മാവ്, കശുമാവ് എന്നിവയ്ക്കും വിനയായി.
ശക്തമായ കാറ്റും ഇടിമിന്നലും ജില്ലയുടെ പലഭാഗത്തും വൈദ്യു തി-ഫോണ്‍ ബന്ധങ്ങളും താറുമാറാക്കി. കേബിള്‍ ഓപ്പറേറ്റര്‍മാക്കും കനത്ത ആഘാതമാണ് ഇടിയും മിന്നലും വരുത്തിവച്ചത്. ആറ് കിലോഗ്രാംവരെ തൂക്കംവരുന്ന ഐസ്കട്ടകള്വരെ പലഭാഗത്തും ആകാശത്ത് നിന്ന് ഐസുകള്‍ വീണ് പല വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇടിമിന്നലില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പലതും കത്തിനശിച്ചു. ശക്തമായ കാറ്റില്‍ നേന്ത്രവാഴത്തോപ്പുകളും മൂക്കുകുത്തിയിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് ലഭിച്ചുവരുന്നതേയുള്ളൂ എന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: