ഭാഗവത ശ്രവണവിധിയും ഭാഗവതപാരായണം നടത്തുന്നവരുടേയും ശ്രവിക്കുന്നവരുടേയും ലക്ഷണങ്ങളുമാണ് നാലാം അദ്ധ്യായത്തിന്റെ ഉള്ളടക്കം
ഋഷയഊചുഃ
സാധു സൂത! ചിരഞ്ജീവചിരമേവം പ്രശാധി നഃ
ശ്രീഭാഗവതമാഹാത്മ്യമപൂര്വം ത്വന്മുഖാച്ഛ്രുതം
തത്സ്വരൂപപ്രമാണഞ്ചവിധിഞ്ച ശ്രവണേവദ
തദ്വക്തുര്ലക്ഷണംസൂതശ്രോതുശ്ചാപി വദാധുനാ
ശൗനകാദിമഹര്ഷിമാര്സൂതനോടു പറഞ്ഞു: അല്ലയോസൂതാ, അങ്ങയുടെമുഖത്തുനിന്നും അപൂര്‍വമായ ശ്രീമദ്ഭാഗവതമാഹാത്മ്യം ഞങ്ങള്‍ ശ്രവിച്ചു. ഭാഗവതത്തിന്റെസ്വരൂപം, പ്രമാണം, ഭാഗവതപാരായണവിധി, ശ്രവണവിധി, ഭാഗവതവക്താവിന്റേയും ശ്രോതാവിന്റേയുംലക്ഷണംഎന്നിവകൂടി അറിയുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അവ കൂടിഇപ്പോള് പറഞ്ഞുതന്നാലും.
ശ്രീസൂതഉവാച
ശ്രീമദ്ഭാഗവതസ്യാഥശ്രീമദ്ഭാഗവതഃസദാ
സ്വരൂപമേകമേവാസ്തിസച്ചിദാനന്ദലക്ഷണം
ശ്രീകൃഷ്ണാസക്തഭക്താനാം തന് മാധുര്യപ്രകാശകം
സമുജ്ജൃംഭതിയദ്വാക്യം വിദ്ധി ഭാഗവതംഹിതത്
ജ്ഞാനവിജ്ഞാനഭക്ത്യംഗചതുഷ്ടയപരംവചഃ
മായാമര്ദനദക്ഷഞ്ച വിദ്ധിഭാഗവതം ച തത്
പ്രമാണംതസ്യകോവേദഹ്യനന്തസ്യാക്ഷരാത്മനഃ
ബ്രഹ്മണേഹരിണാതദ്ദിക്ചതുഃശ്ലോക്യാപ്രദര്ശിതാ
തദാനന്ത്യാവഗാഹേന സ്വേപ്സിതാവഹനക്ഷമാഃ
ത ഏവസന്തിഭീവിപ്രാബ്രഹ്മവിഷ്ണുശിവാദയഃ
മിതബുദ്ധ്യാദിവൃത്തീനാം മനുഷ്യാണാംഹിതായ ച
പരീക്ഷിച്ഛുകസംവാദായോസൗവ്യാസേന കീര്തിതഃ
ഗ്രന്ഥോഷ്ടാദശസാഹസ്രോ യോസൗ ഭാഗവതാഭിധഃ
കലിഗ്രാഹഗൃഹീതാനാം സഏവപരമാശ്രയഃ
മുനിമാരുടെ വാക്കുകള്‍കേട്ട് സൂതന്‍ പറഞ്ഞു: ശ്രീമദ്ഭാഗവതത്തിന്റേയും ശ്രീഭഗവാന്റേയും സ്വരൂപം എല്ലായ്പ്പോഴും ഒന്നുതന്നെയാണ്. സച്ചിദാനന്ദമാണു ആ സ്വരൂപത്തിന്റെ ലക്ഷണം. (ഭാഗവതവും ഭഗവാനും സച്ചിദാനന്ദമയംതന്നെ. സച്ചിദാനന്ദമയനായ ഭഗവാന് തന്നെയാണു ഭാഗവതം)
ശ്രീകൃഷ്ണനില്‍ ആസക്തരായ ഭക്തര്‍ക്ക് ശ്രീകൃഷ്ണന്റെ സ്വരൂപമാധുര്യം പ്രകാശിപ്പിക്കുന്ന വാക്യങ്ങളത്രേ ഭാഗവതം. ഏതുവാക്യങ്ങളാണോ ജ്ഞാനം, വിജ്ഞാനം, ഭക്തി എന്നിവയേയും അവയില്‍ നിന്നു ജനിച്ച സാധന ചതുഷ്ടയങ്ങളേയും പ്രകാശിപ്പിക്കുന്നതും മായയെ മര്‍ദ്ദിക്കുവാന്‍ ശക്തമായതും; ആ വാക്യങ്ങളും ഭാഗവതം തന്നെ. അനന്ത അക്ഷരസ്വരൂപമായ ഭാഗവതത്തിന്റെ നിയത പ്രമാണവും വലിപ്പവും ആര്‍ക്കറിയാനാകും. ബ്രഹ്മദേവനു നാലുശ്ലോകങ്ങളിലൂടെയാണു മഹാവിഷ്ണു ഭാഗവതം ഉപദേശിച്ചു നല്‍കിയത്. (ഇത് ചതുഃശ്ലോകീ ഭാഗവതംഎന്ന്അറിയപ്പെടുന്നു).
അല്ലയോ വിപ്രന്മാരേ, ആ ഭാഗവതത്തിന്റെ അപാരതയില്‍ മുഴുകിതങ്ങള്ക്കു ആവശ്യമുള്ളതു കണ്ടെടുക്കുവാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരാദികള്ക്കേ സാധിക്കൂ. ഭാഗവതം മനസ്സിലാക്കിയതിനുശേഷമാണു ത്രിമൂര്‍ത്തികള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. ബുദ്ധിക്കു പരിമിതിയുള്ളവരായ മനുഷ്യര്‍ക്ക് ഹിതം വരുവാനായി വ്യാസന്പരീക്ഷിത് ശുകസംവാദരൂപത്തില് ഭാഗവതം രചിച്ചു. വ്യാസന് രചിച്ച ഭാഗവതത്തില്‍ പതിനെണ്ണായിരം ശ്ലോകങ്ങങ്ങളുണ്ട്. കലിദോഷം ബാധിച്ച മനുഷ്യര്‍ക്ക് ഈ ഭാഗവതംതന്നെയാണു പരമാശ്രയം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: