മലേഷ്യ:മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച് 370 കാണാതായിട്ട് ഒരുവര്‍ഷം. 239 യാത്രക്കാരുമായി പോയവിമാനത്തിന് എന്തുസംഭവിച്ചെന്ന് വ്യക്തമാവാതെ സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തിലും അവശേഷിക്കുന്നു.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ഓര്‍മപുതുക്കാന്‍ ബന്ധുക്കള്‍ കുലലംപുരില് ഒത്തുകൂടി. ഇതോടനുബന്ധിച്ച് സിവില്‍ ഏവിയേഷന്‍ രംഗത്തുണ്ടാവേണ്ട ആവശ്യമായ നടപടികള്‍ സംബന്ധിച്ച് ഒരു ഇടക്കാല റിപ്പോര്‍ട്ട് മലേഷ്യന്‍ സര്‍ക്കാര്‍ ഇന്നലെ പ്രസിദ്ധീകരിച്ചു.
ആസ്ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തുവാനായില്ല. ഇവര്‍ തെരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചെങ്കിലും വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താനാകുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗത്താണ് വിമാനം കാണതായതെന്നാണ് സൂചനകള്‍ ലഭിച്ചിരുന്നത്. സഞ്ചാരപാതയില്‍നിന്നു വഴിമാറിയ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ തകര്‍ന്നുവീഴാനുള്ള സാധ്യതയാണ് ഏറ്റവും അധികം വിലയിരുത്തപ്പെട്ടത്.
വിമാനദുരന്തം സംബന്ധിച്ച തെളിവുകളുടെ അഭാവത്തില്‍ ഉത്തരം കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു.തെളിവുകള്‍ ഇല്ലെങ്കിലും പ്രതീക്ഷയോടെ തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എംഎച്ച് 370 കണ്ടെത്തുവാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
കാണാതായ വിമാനത്തില്‍ കൂടുതല്‍ യാത്രക്കാരും ചൈനക്കാരായതിനാല്‍ അന്വേഷണം തുടരുമെന്നും സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.
ഇതൊരു വിമാന അപകടമാണെന്നും 239 പേരും മരിച്ചതായും ജനുവരി അവസാനം മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുവാനും ഉദ്യേശിച്ചായിരുന്നു ഈ പ്രസ്താവന. അതേസമയം രോഷാകുലരായ ബന്ധുക്കള്‍ അപകടം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഇതംഗീകരിക്കുവാന്‍ തയ്യാറായില്ല.
പടിഞ്ഞാറന്‍ ആസ്ട്രേലിയയുടെ 60,000 സ്വകയര്‍ കിലോ മീറ്റര്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയിരുന്നു. വിമാനവുമായുള്ള ഉപഗ്രഹ ബന്ധം വേര്‍വിട്ട സാഹചര്യത്തിലും ട്രാന്‍സ്പോണ്ടറും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായ സാഹചര്യത്തിലും വിമാനം തകര്‍ന്നിരിക്കാമെന്ന് തന്നെയാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: