കൊച്ചി: സ്ത്രീകളില്‍ ആദ്ധ്യാത്മിക കാഴ്ചപ്പാട് വളര്‍ന്ന് വരണമെന്ന് വിവേകാനന്ദ വേദിക് മിഷന് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ.എം. ലക്ഷ്മികുമാരി പറഞ്ഞു. എളമക്കര ഭാസ്കരീയത്തില്‍ ബിഎംഎസ് മധ്യമേഖലാ വനിതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭാരതീയ കാഴ്ച്ചപ്പാടിനെപ്പെറ്റി സ്ത്രീ സാമൂഹിക അറിവ് നേടണം.
നവയുഗ നിര്മമ്മാണത്തില് സ്ത്രീകളും പങ്കാളികളാകണമെന്ന് അവര്‍ പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ലക്ഷ്മികുമാരി. കേരളത്തിലെ സ്ത്രീസമൂഹം സരിതമാരെ വഴികാട്ടികളായി കാണുന്ന തെറ്റായ പ്രവണത വര്‍ദ്ധിച്ചു വരുന്നതായി തുടര്‍ന്ന് സംസാരിച്ച ബി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ചൂണ്ടിക്കാട്ടി.
തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി ഭരിക്കുന്ന ഒരു സ്ഥാപനത്തില്‍ തന്നെ ആനുകൂല്യങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് സമരം ചെയ്യേണ്ട അവസ്ഥ വന്നിരിക്കുന്നതായി കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയിലെ സമരത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ബി.എം.എസ് ദേശീയ സമിതിയംഗം അഡ്വ. വി.ജി. പത്മജം അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്. സംസ്ഥാന ട്രഷറര്‍ വി. രാധാകൃഷ്ണന്, കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു, അഡ്വ. എച്ച്. ശുഭലക്ഷ്മി, സംസ്ഥാന സെക്രട്ടറി അഡ്വ. ആശാമോള്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്, സെക്രട്ടറി കെ.വി. മധുകുമാര്‍, സതിഹരിദാസ്, കോട്ടയം ജില്ലാ സെക്രട്ടറി നളിനാക്ഷന്, ഇടുക്കി ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍.എല്‍.ബിക്ക് രണ്ടാം റാങ്ക് നേടിയ ദീപ സനീഷിനെയും, മികച്ച ട്രഫിക് വാര്‍ഡനായി തെരഞ്ഞെടുക്കപ്പെട്ട സരോജിനിദേവിയെയും സമ്മേളനത്തില്‍ അനുമോദിച്ചു. സമ്മേളനത്തിന് മുന്നോടിയായി സോപാനസംഗീതം അവതരിപ്പിച്ചു. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ വനിതാ അംഗങ്ങളാണ് മദ്ധ്യമേഖലാ സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനത്തിന് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. സിന്ദുമോള്‍ സ്വാഗതവും, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീകല നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: