തിരുവനന്തപുരം: ജി. കാര്ത്തികേയന് പകരക്കാരന് ആരാകണമെന്നത് സംബന്ധിച്ച് ഔദ്യോഗിക നീക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ്സിലെ ചില കേന്ദ്രങ്ങളില്‍ ഇതിനെ കുറിച്ചാലോചന ആരംഭിച്ചു. ജി. കാര്ത്തികേയന് ജയിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നായതിനാല്‍ ഒഴിവുവന്ന പദവി ഇവിടെ നിന്നുതന്നെ വേണമെന്ന ആവശ്യമുണ്ട്.
ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനാണ്. എന്‍. ശക്തന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തന്റെ സമുദായക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ പദവി ഒഴിവുവന്ന സ്ഥിതിക്ക് സ്പീക്കര്‍ സ്ഥാനം കിട്ടണമെന്ന ആവശ്യം ഉയരും. പക്ഷേ കാര്ത്തികേയന് പകരക്കാരനെ നിശ്ചയിക്കുമ്പോള്‍ സമുദായ സന്തുലനം നോക്കേണ്ടതുണ്ട്.
ജി. കാര്ത്തികേയന് പകരം കെ. മുരളീധരനെ പ്രധാന പദവിയിലെത്തിക്കാനാണ് ചിലരുടെ ആവശ്യം. പക്ഷേ സഭയെ നയിക്കാന്‍ എത്രമാത്രം കെ. മുരളീധരന് കഴിയുമെന്ന സംശയമുണ്ട്. വി.ഡി. സതീശനെ സ്പീക്കറാക്കാന്‍ ആലോചന വന്നതാണ്. പുതിയ സാഹചര്യത്തില്‍ അത്തരമൊരു ആലോചനയ്ക്ക് ഇന്നും സാധ്യതയുണ്ട്.
ജി. കാര്‍ത്തികേയനെ മന്ത്രിയോ പാര്‍ട്ടി പ്രസിഡന്റോ ആക്കിയാലോ എന്നൊരാലോചന വന്നപ്പോള്‍ തിരുവഞ്ചൂരിനെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കണ്ടുവച്ചിരുന്നു. അതുകൊണ്ടുതന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പേരും ഇക്കുറി മുന്നില്‍ വരും. തിരുവഞ്ചൂര്‍ സ്പീക്കര്‍ സ്ഥാനത്ത് വരുമെങ്കില്‍ മന്ത്രി സ്ഥാനത്തേയ്ക്ക് മുരളീധരനെ കൊണ്ടുവന്നു കൂടായ്കയില്ല.
സാമുദായികമായും ജില്ലാ പ്രാതിനിധ്യവുമെല്ലാം ഇതുവഴി പരിഹരിക്കപ്പെടും.
ഏതായാലും കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ സ്പീക്കറെ നിശ്ചയിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരുമെന്നുറപ്പാണ്. ശക്തനും ഇരുപക്ഷത്തെയും സമന്വയിപ്പിക്കാനുള്ള സാമര്‍ത്ഥ്യവും വച്ചുനോക്കുമ്പോള്‍ തിരുവഞ്ചൂരും സതീശനും തന്നെയാണ് ആലോചനയില്‍ മുന്നിട്ടു നില്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: