മലയാലപ്പുഴ: മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഡിവൈഎഫ്ഐക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒന്‍പതാം ഉത്സവമായ ഞായറാഴ്ച രാത്രി 11ന് ശേഷമാണ് ക്ഷേത്രപരിസരത്ത് അക്രമിസംഘം തേര്‍വാഴ്ച നടത്തിയത്.
പടിഞ്ഞാറേ നടവഴിയാണ് അക്രമിസംഘം ക്ഷേത്രത്തിനകത്തേക്ക് കടന്നത്. മാരകായുധങ്ങളുമായി ഇവര്‍ ക്ഷേത്രപരിസരത്ത്് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തടയാനെത്തിയ പോലീസുകാരെ അക്രമികള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നുപോലീസുകാര്‍ മാത്രമാണ് ക്ഷേത്രപരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
പത്തിലധികം വരുന്ന ഡിവൈഎഫ്ഐ ഗുണ്ടകള്‍ക്കെതിരെ ചെറുത്തുനില്ക്കാന് പോലീസുകാര്‍ക്ക് കഴിഞ്ഞില്ല. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന്് അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. പോലീസുകാരില്‍ ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട എ ആര് ക്യാമ്പിലെ ഗിരീഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്സവത്തിനിടെ ഉണ്ടായ അക്രമത്തെതുടര്‍ന്ന് കലാപരിപാടികള്‍ കുറെ നേരം തടസ്സപ്പെട്ടു. മലയാലപ്പുഴയില്‍ നടന്ന ബോംബുകേസടക്കം നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടകളാണ് അക്രമം നടത്തിയത്. മിഥുന്, ശ്രീഹരിബോസ്, അരുണ്‍, പ്രേംദാസ് തുടങ്ങിയവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
രം കുറ്റവാളികളായ അക്രമികള്‍ക്കെതിരെ നടപടിസ്വീകരിച്ച് മലയാലപ്പുഴയിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: