തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ തുടങ്ങി. ഇന്നലെ ഒന്നാം ഭാഷ- പാര്‍ട്ട് – ഒന്ന് പരീക്ഷയാണ് നടന്നത്. സംസ്ഥാനത്ത് പൊതുവെ സുഗമമായി പരീക്ഷ നടന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഇതുവരെയായി പരാതികളൊന്നുമുണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടു. ഇന്ന് രണ്ടാം ഭാഷ പാര്‍ട്ട്- രണ്ട് പരീക്ഷ നടക്കും. ഉച്ചയ്ക്കുശേഷം 1.45നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്.
ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം പരീക്ഷ എഴുതുന്നതിന് വിവിധ സ്ഥലങ്ങളിലായി 11 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. 2011 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷ എഴുതിയ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് പഴയ സിലബസിലും മറ്റുള്ളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ. ടിടിസി, ടിഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളും തുടങ്ങി. മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം കൂട്ടി ഏപ്രില്‍ 16ന് എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിക്കും.
മൂല്യനിര്‍ണയക്യാമ്പ് 31ന് ആരംഭിക്കും. 54 മൂല്യനിര്‍ണയ ക്യാമ്പുകളാണുള്ളത്. ഇന്‍വിജിലേറ്റര്‍മാരായി 25,000 പേരെയും മൂല്യനിര്‍ണയത്തിന് 12,500 പേരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2,964 സ്കൂളുകളിലായി 4,68,495 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
കലാമണ്ഡലം ആര്‍ട്സ് സ്കൂളിലെ 30 വിഷയങ്ങള്‍ക്കും 13 സ്പെഷ്യല്‍ സ്കൂളുകളിലെ 14 വിഷയങ്ങള്‍ക്കുമായി നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 30ന് അവസാനിക്കും. ദിവസവും രാവിലെ 10ന് പരീക്ഷ ആരംഭിക്കും. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ആറുമുതല്‍ സംസ്ഥാനത്തെ 52 കേന്ദ്രളില്‍ ആരംഭിക്കും. ഫലം മുന്‍വര്‍ഷത്തെക്കാള്‍ നേരത്തെ പ്രസിദ്ധപ്പെടുത്തുന്നതിന് മുഴുവന്‍ ജില്ലകളിലും ഓണ്‍ലൈന്‍ ടാബുലേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: