പച്ചക്കറിക്കച്ചവടക്കാരനായ പിതാവ് കടം കയറി മരിച്ചതോടെ ദാരിദ്ര്യംകൊണ്ട് വലഞ്ഞ് സ്കോപെജെയിലെ ലോറെറ്റാ സന്ന്യാസിനീ സമൂഹത്തില്‍ ചേര്‍ന്ന അല്‍ബേനിയക്കാരി ആഗ്നസ് ഗോണ്സ്കാ ബോജാക്സിയു പിന്നീട് ഭാരതത്തിലെത്തി മദര്‍ തെരേസയായി മാറി. ആഗ്നസിന്റെ ഭാരതത്തിലെ ‘കാരുണ്യ പ്രവര്‍ത്തനങ്ങളും’ അതിന്റെ പിന്നിലുള്ള കാണാച്ചരടുകളുമൊക്കെ അവര്‍ ഈ രാജ്യത്ത് കാലുകുത്തിയനാള് മുതക്കെ ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് നന്നായറിയാം.
കടലും മലയും മണലാരണ്യവും കടന്നുവന്ന സകല വിദേശികളും അവര്‍ ചുമന്നുകൊണ്ടുവന്ന ഫോറിന് മതങ്ങളും ഇന്നാടിന്റെ ഉടമകളായ ഹിന്ദുക്കളോട് എന്നും അനീതി മാത്രമേ ചെയ്തിട്ടുള്ളൂ. ബാബറും ഗസ്നിയും ഗോറിയുമടക്കമുള്ള മുസ്ലിം അക്രമികള്‍ വാളും കുന്തവുംകൊണ്ട് ഭയപ്പെടുത്തിയും ഹിന്ദുസ്ത്രീകളുടെ മാനത്തിനു വിലപറഞ്ഞുമാണ് മതംമാറ്റം നടത്തിയതെങ്കില്‍, പാതിരിമാരും കര്‍ത്താവിന്റെ മണവാട്ടിമാരും ആ ഹീനകര്മം നടത്തുന്നത് ആതുരശുശ്രൂഷയുടെ മറവിലാണെന്നുമാത്രം.
തമ്മില്‍ തട്ടിച്ചുനോക്കുമ്പോള്‍ കൂടുതല്‍ മെച്ചം രണ്ടാമത്തെ കൂട്ടര്‍ക്കു തന്നെ. കാരണം, അതാവുമ്പോള്‍ മേലുനോവില്ലെന്നു മാത്രമല്ല, വിയര്‍ക്കാതെ ഭാരതരത്നം, വത്തിക്കാന്റെ സംരക്ഷണം, ചാക്കരിയ്ക്കുപോലും വകയില്ലാത്തവന്റെ മുന്നില്‍ കരുണാമയന്റെ വേഷംകെട്ടല്, പ്രധാനമന്ത്രിയുടെ മുന്നില്‍വരെ കസേര വലിച്ചിട്ടിരിക്കാനുള്ള സ്വാതന്ത്ര്യം, സിനിമകളില്‍ കാരുണ്യത്തിന്റെ മൂര്‍ത്തീമദ്ഭാവമായ പുരോഹിത-കന്യാസ്ത്രീ വേഷങ്ങള്‍, സഹ്യപര്‍വതം ജെസിബി ഉപയോഗിച്ച് തുരന്നുകൈവശപ്പെടുത്താനുള്ള അവകാശം, ആണ്ടുതോറും അമ്പതിനായിരം പട്ടയം, ഓരോ അരക്കിലോമീറ്ററിലും പള്ളിക്കൂടങ്ങള്‍ എന്നിങ്ങനെ ഒരുപാട് ഗുണങ്ങളുണ്ടുതാനും.
കാര്യങ്ങള്‍ ഈ വിധം പോയാല്‍ മതംമാറ്റുന്ന പിത്യശൂന്യന്മാരെ നിന്ദയോടെ വീക്ഷിക്കാനും അവന്റെയെല്ലാം വീട്ടുപടിക്കല്‍ സത്യഗ്രഹമിരിക്കാനും ഹിന്ദുക്കള്‍ തുനിയുന്ന കാലം വിദൂരമല്ല.
രാജ്യത്തെ പ്രമുഖ പട്ടണങ്ങളുടെയെല്ലാം ഹൃദയഭാഗത്ത് കോടികളുടെ ഭൂമി സ്വന്തമാക്കി രാജഭരണകാലത്തെ അനുസ്മരിപ്പിക്കുംവിധം ‘അരമന’പണിത് ‘തിരുമേനി’മാരായി വാഴുന്ന ബിഷപ്പന്മാരും അവരുടെ ഏറ്റുപദേശികളായ വ്യാജമതേതര അവസരവാദികളും മനഃപൂര്‍വം മറക്കുന്ന ഒന്നുണ്ട്.
അത്, മദര്‍ തെരേസയെന്ന ആഗ്നസിന്റെ മരണശേഷം മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കുന്ന സിസ്റ്റര്‍ നിര്‍മല അല്‍ബേനിയയിലെ റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചതല്ല, മറിച്ച് കൊല്‍ക്കത്തയിലെ മതംമാറിയ ഹിന്ദുബ്രാഹ്മണ സ്ത്രീയാണെന്നതാണ്. ‘ഈര് എടുക്കുന്നതിന് കൂലി പേന്‍’ എന്ന മാതിരിയുള്ള ഇത്തരം ‘നിഷ്കാമകര്‍മ’ങ്ങളിലൂടെ അഗതികളുടെ അമ്മയായി മാറിയ മദര്‍ തെരേസയെ ശുഷ്കമസ്തിഷ്കരല്ലാത്ത ഹിന്ദുക്കള്‍ അംഗീകരിക്കാത്തതിനു പിന്നിലെ കാരണവും ഇതൊക്കെത്തന്നെ.
അടിക്കുറിപ്പ്: 2015 മാര്‍ച്ച് ഒന്ന് ഞായറാഴ്ചത്തെ മനോരമ കോട്ടയം എഡിഷനില്‍ വന്ന അപ്രധാനങ്ങളെന്നു തോന്നാവുന്ന രണ്ട് ചെറിയ വാര്‍ത്തകള്‍ ഇങ്ങനെയാണ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സമരീന്ദര് സിങ് എന്നയാള്‍ സിസ്റ്റര്‍ റാണി മരിയ ഫൗണ്ടേഷനുവേണ്ടി ജീവിതമുഴിഞ്ഞുവയ്ക്കാന് പ്രതിജ്ഞ ചെയ്തെന്നും മാര്‍ ആലഞ്ചേരിയടക്കം ഒട്ടേറെ മലയാളി ക്രിസ്ത്യാനികള്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നുവെന്നുമാണ് അതിലൊരു വാര്‍ത്ത.
അടുത്തത്, നിര്യാതരായി എന്ന കോളത്തില്‍, നാല്‍പ്പതിലേറെ വര്‍ഷങ്ങളായി രാജസ്ഥാനിലെ ഉദയ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിലാഡെല്‍ഫിയ ചര്‍ച്ച ഓഫ് ഗോഡ് സഭാ പാസ്റ്റര്‍ ജോര്‍ജ് മാത്യു അന്തരിച്ചു എന്നും.
ഭാരതത്തിലെ സകല മതപരിവര്‍ത്തനത്തിനും നേതൃത്വംകൊടുക്കുന്നത് കേരളത്തിലെ കാക്കത്തൊള്ളായിരം സഭകളെ നയിക്കുന്ന ക്രിസ്ത്യാനികളാണെന്നു വ്യക്തമാകാന്‍ ഇതൊക്കെ ധാരാളം പോരെ? പക്ഷേ, ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഹിന്ദുക്കളുടെ ഉളളില്‍ ഉടലെടുക്കുന്ന നിന്ദ, അറപ്പ്, വെറുപ്പ്, അവജ്ഞ, പുച്ഛം, പരിഹാസം തുടങ്ങിയ വികാരങ്ങള്‍ ഇക്കൂട്ടര്‍ അറിയുന്നില്ലെന്നുണ്ടോ? അതോ അതൊന്നും ബാധിക്കാത്ത തരത്തില്‍ ‘രജിസ്റ്റര്‍ ചെയ്ത തൊലി’ ആണോ ഉള്ളത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: